Thursday, November 18, 2010

ഓരോ ഇന്ത്യാക്കാരനും ഉടന്‍ തന്നെ പോയി കെട്ടിതൂങ്ങി ചാവണം!

ഇവനെയൊക്കെ ഇതുപോലെയാക്കിയതിനു വേറെ ആരെയും കുറ്റം പറയാനില്ല!

ഇത് ഉത്സവകാലം !
അഴിമതിയുടെ ഉത്സവകാലം !

രാജയുടെ വക കോടികളുടെ വക ( അത്രയും പൂജ്യമുള്ള സംഖ്യ എണ്ണാന്‍ എന്തായാലും പാവം രാജക്കാവില്ല)

ചവാന്റെ വക "ആദര്‍ശം" വിഴുങ്ങല്‍ ! (അതില്‍ തന്നെ ചോര തിളക്കേണ്ട പട്ടാള മേധാവികളും )
 
കല്‍മാഡി വക മണ്ടന്മാര്‍ സ്പോര്‍ട്സ് പ്രേമികളുടെ ചിലവില്‍ "കോമണ്‍ വെല്‍ത്ത് " (അതിനു പിന്നെ പൂജ്യത്തിനു പോലും കണക്കില്ല )

യെദിയൂരപ്പ വക ആഴ്ചയില്‍ ഒന്ന് വീതം (അവസാനം ഭൂമി കുംഭകോണം )

എല്ലാറ്റിനും അകമ്പടിയായി കിട്ടിയ അവസരം മുതലാക്കുന്ന കുറേ കൂതറ രാഷ്ട്രീയ കക്ഷികളും! ശരിക്കും അന്വേഷിച്ചാല്‍ കുടുങ്ങാത്ത പാര്‍ട്ടികള്‍ മിച്ചമുണ്ടാവുമോ എന്നറിയില്ല!

എല്ലാ പാര്‍ട്ടികളും കൂടി കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ പൊടിച്ചത് 10000 കൂടി രൂപയായിരുന്നു (അനൌദ്യോഗിക കണക്ക്, ഔദ്യോഗികം വളരെ കുറവാണ്) എന്നോര്‍ക്കുമ്പോള്‍ ഈ അഴിമതി തുകയുടെ വലിപ്പം എത്രയായിരിക്കും?

വിദ്യാഭ്യാസമുണ്ടെങ്കില്‍ വിവരമുണ്ടാവണമെന്നില്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രധാനമന്ത്രി ! അത് കാണുമ്പോള്‍ കണ്ണും കാതും വായും മൂടിയിരിക്കുന്ന കുരങ്ങിന്റെ രൂപം മനസ്സില്‍ വരുന്നു.


ഇപ്പോള്‍ പുതിയ വാര്‍ത്ത : ഡി.എം.കെ നേതാവ് കരുണാനിധിയുടെ കൊച്ചുമകന്റെ കല്ല്യാണം ഇന്ന് മധുരയില്‍ !
10 ലക്ഷം പേര് പങ്കെടുക്കുന്നു !
ഔദ്യോകികമായി പറയുന്ന ചിലവ് 30 കോടി !
മറ്റു കൌതുക വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

ഇനി സ്വയം ചിന്തിക്കുക.... ഓരോ ഇന്ത്യാക്കാരനും ഓടിപ്പോയി കെട്ടിതൂങ്ങി ചാവാന്‍ വേറെ കാരണം വല്ലതും വേണോ? ഇവിടെ രാജ്യസ്നേഹം എന്ന് പറയുന്നവനെ തല്ലിക്കൊല്ലേണ്ടേ? ആ വാക്കില്‍ എന്തെങ്കിലും അര്‍ത്ഥം ഉണ്ടെങ്കില്‍ എത്ര സുരേഷ് ഗോപിയാവണം?

ഇന്ത്യ എന്ന് കേള്‍ക്കുമ്പോള്‍ ശര്‍ദില്‍ വരാന്‍ ഇനി എത്ര നാള്‍ എടുക്കും?

Monday, June 14, 2010

ലോകകപ്പ് ഗോളുകള്‍

2006ല്‍ ജെര്‍മ്മനിയില്‍ നടന്ന ലോകകപ്പിലെ എല്ലാ ഗോളുകളും ഒരുമിച്ച് ഇവിടെ കാണാം.

Thursday, April 22, 2010

ഇനി വഴി തെറ്റില്ല !

കേരളത്തിലെ ഏതു പ്രധാന റോഡിലൂടെ യാത്ര ചെയ്താലും പ്രധാനപ്പെട്ട ചില ദിശാസൂചികകള്‍ കാണാം. N.H-47, N.H-17, M.C Road എന്നിവയാണല്ലോ നമ്മുടെ പ്രധാന റോഡുകള്‍ ! എത്തേണ്ട സ്ഥലത്തേക്കുള്ള ദൂരം സൂചിപ്പിക്കാനുള്ള ചില ബോര്‍ഡുകള്‍ കണ്ടപ്പോള്‍ നമ്മുടെ സര്‍ക്കാരിനെ അഭിനന്ദിക്കണമെന്നു വരെ തോന്നിപ്പോയി !

N.H-17 റോഡില്‍ കാസര്‍ഗോഡുപോലും എഴുതി വച്ചിരിക്കുന്ന ബോര്‍ഡില്‍ ഇടപ്പള്ളിക്കുള്ള ദൂരം എഴുതിയിരിക്കുന്നതു കണ്ടു. മംഗലാപുരത്തു നിന്നും കൊച്ചിക്കു പോകുന്ന ഒരു വ്യക്തി (ഇടപ്പള്ളിയേക്കുറിച്ചറിയില്ലാത്തയാള്‍) എന്തു മനസിലാക്കണം? ഇത് ഇടപ്പള്ളിക്കുള്ള റോഡാണെന്നും കൊച്ചിക്ക് വേറെ വഴിയാണെന്നുമോ ? അതുകൊണ്ട് വരുന്ന വഴി മുഴുവന്‍ ഇടപ്പള്ളി ബോര്‍ഡുണ്ടെങ്കിലും അന്യ സംസ്ഥാന യാത്രക്കാര്‍ കൂടെക്കൂടെ കൊച്ചിക്കുള്ള വഴി ചോദിച്ച് തന്നെ യത്ര ചെയ്യും. കടന്നു പോകുന്ന വഴി ഇടപ്പള്ളിക്കല്ലേ.... കൊച്ചിക്കല്ലല്ലോ !

അടുത്ത ബോര്‍ഡ് ശബരിമലക്കുള്ളതാണ്.  അതുകൊണ്ട് കേരളത്തിലെവിടെ ചെന്നാലും ശബരിമലക്കുള്ള വഴി തെറ്റില്ല. കാരണം എല്ലായിടത്തും ശബരിമല എന്നെഴുതി ആരോ വരച്ചിട്ടുണ്ടാവും.

N.H-47, N.H-17, M.C Road എന്നിവടങ്ങളില്‍ പിന്നീട് കാണുന്ന ഒരു പൊതു ബോര്‍ഡ് ചക്കുളത്തു കാവ് എന്നാണ്. N.H-17 ല്‍ കോഴിക്കോടിനടുത്തും, N.H-47 ല്‍ പാലക്കാട് വഴിയിലും, M.C Road ല്‍ പെരുംബാവൂരിലും ദൂരം എഴുതി വക്കാന്‍ ഈ ചക്കുളത്തു കാവ് കേരളത്തിലെ പ്രധാന പട്ടണങ്ങളിലൊന്നാണോ? അതോ അവിടെ ചെന്നാല്‍ മറ്റെല്ലായിടങ്ങളിലേക്കും യാത്രാസൌകര്യം കിട്ടുമോ?

( ഈ ചക്കുളത്തു കാവ് തിരുവല്ലക്കും കായകുളത്തിനുമിടയില്‍ പ്രധാന വഴിയില്‍ നിന്നും മാറി കുറേ ഉള്ളിലുള്ള ഒരു സ്ഥലമാണേന്നു കൂടി ഓര്‍ക്കണം)

എന്തായാലും കോഴിക്കോട് വച്ച് ചക്കുളത്തു കാവ് - 285 K.M എന്നു വായിച്ചപ്പോള്‍ തന്നെ ഇനി വഴി തെറ്റില്ല എന്നു ക്രുത്യമായി മനസിലായി. 

ഇനി തിരുവനന്തപുരം പൂവാറില്‍ മണര്‍കാട് പള്ളി - 182 KM, നൈനാരുപള്ളി - 418 KM എന്നു കൂടി വായിച്ചാല്‍ നാം സന്തുഷ്ടനാവും. കാരണം അങ്ങനെ ചെയ്തില്ലെങ്കില്‍ അതു പ്രീണനമായിപ്പോയെങ്കിലോ? നമ്മുടേത് മതേതര രാജ്യമല്ലേ ?

Monday, April 12, 2010

ഞാറയ്‌ക്കല്‍ പ്രശ്‌നം

ഒരു കത്തോലിക്കന്‍ എന്ന നിലയില്‍ ഞാനെന്തു പറയാന്‍ ?


കത്തോലിക്കര്‍ക്കാകെ അപമാനം വരുത്തിയ ഞാറയ്‌ക്കല്‍ പ്രശ്‌നം

വൈദിക പ്രമാണിമാരടങ്ങിയ ഒരുസംഘമാളുകള്‍ ഞാറക്കല്‍ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റില്‍ അതിക്രമിച്ചുകടന്നു കന്യാസ്‌ത്രീകളെ കൈയേറ്റം ചെയ്യുകയും അവരുടെ കൈയേറ്റത്തില്‍ പരുക്കേറ്റ ഒരു കന്യാസ്‌ത്രീയേയും കോണ്‍വെന്റിനോടനുബന്ധിച്ചുള്ള വൃദ്ധമന്ദിരത്തിലെ അന്തേവാസിയായ ഒരു വൃദ്ധയേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ കൊച്ചി ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാകാന്‍ ഒരു മെത്രാനും മൂന്നു വൈദികര്‍ക്കും സമന്‍സ്‌ പുറപ്പെടുവിച്ച സംഭവം കേരളത്തിലെ നീതിബോധമുള്ള കത്തോലിക്കര്‍ക്കു മുഴുവന്‍ അപമാനമുണ്ടാക്കിയിരിക്കുകയാണ്‌.

മര്‍ദനമേറ്റ കന്യാസ്‌ത്രീയായ സിസ്‌റ്റര്‍ റെയ്‌സി റോസ്‌ നല്‍കിയ അന്യായത്തില്‍ എറണാകുളം അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ ബിഷപ്പ്‌ തോമസ്‌ ചക്യത്തിന്റെ അറിവോടും പ്രേരണയോടെയുമാണു കോണ്‍വെന്റില്‍ അതിക്രമങ്ങള്‍ നടന്നതെന്നു പറഞ്ഞിട്ടുള്ളതിന്റെ അടിസ്‌ഥാനത്തിലാണു സഹായമെത്രാനെ എട്ടാം പ്രതിയാക്കിയിരിക്കുന്നത്‌. അക്രമികളോടൊപ്പമുണ്ടായിരുന്ന മൂന്നു വൈദികരും അവരുടെ സഹായികളുമാണു പന്ത്രണ്ടു പ്രതികളിലെ മറ്റുള്ളവര്‍.

വിദ്യാഭ്യാസ മേഖലയിലെ കോഴപ്പണവുമായി ബന്ധപ്പെട്ട ലിറ്റില്‍ഫ്‌ളവര്‍ കോണ്‍വെന്റിലെ സംഭവവികാസങ്ങള്‍ ഇത്രയും വഷളായ സ്‌ഥിതിയിലെത്തുന്നതില്‍ ഒരുവിധത്തില്‍ ഉത്തരവാദികള്‍ കേരളത്തിലെ മെത്രാന്‍ സമിതിയാണെന്നതിനു സംശയമില്ല. വൈദികരുടെ ഒരു സംഘവും കേരളത്തിനകത്തും പുറത്തുമുള്ള കന്യാസ്‌ത്രീകളടക്കമുള്ള ഒരു ദേശീയ സമിതിയും ഞാറക്കല്‍ സംഭവത്തെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തുകയുണ്ടായി. കന്യാസ്‌ത്രീ സമൂഹത്തോടു നീതി പുലര്‍ത്തിക്കൊണ്ടു ഞാറക്കല്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ മുന്‍കൈയെടുക്കണമെന്നു മെത്രാന്‍ സമിതിയോടു വൈദിക അന്വേഷണസംഘം അഭ്യര്‍ഥിച്ചിരുന്നതാണ്‌. പക്ഷേ, അടുത്തകാലത്തായി സഭാ മേലദ്ധ്യക്ഷന്മാര്‍ അനുരഞ്‌ജനത്തിന്റെ പാത ഉപേക്ഷിച്ചു സംഘര്‍ഷത്തിന്റെ പാതയാണു സ്വീകരിച്ചിരിക്കുന്നതെന്നതുകൊണ്ട്‌ ഈ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാന്‍ സഭാ നേതൃത്വം തയാറായില്ല. അന്തിമമായി തങ്ങളുടെ അധികാരശക്‌തിക്കു മുമ്പില്‍ എല്ലാവരും കീഴടങ്ങിക്കൊള്ളുമെന്ന തെറ്റായ കണക്കുകൂട്ടലാണു സഭാ പിതാക്കള്‍ക്കുണ്ടായത്‌.

ഞാറക്കലില്‍ സി.എം.സി. എന്നു പേരുള്ള കര്‍മലീത്ത സന്യാസിനി സഭയുടെ വകയായി 1945-ല്‍ തുടങ്ങിയ ലിറ്റില്‍ഫ്‌ളവര്‍ ഹൈസ്‌ക്കൂളിന്റെ ഉടമസ്‌ഥാവകാശത്തെച്ചൊല്ലിയാണ്‌ ഇടവക വികാരിയും സന്യാസിനി സമൂഹവും തമ്മില്‍ തര്‍ക്കമുണ്ടായത്‌. വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫീസില്‍ നടത്തിയ ചില തിരിമറികളുടെ അടിസ്‌ഥാനത്തില്‍ ഈ ഹൈസ്‌ക്കൂളിന്റെ ഉടമസ്‌ഥാവകാശം ഞാറക്കല്‍ സിറിയന്‍ പള്ളി വികാരി തട്ടിയെടുത്തു. ഇതിനെതിരായി കോണ്‍വെന്റിലെ കന്യാസ്‌ത്രീകള്‍ സംസ്‌ഥാന വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചു. ഉന്നത വിദ്യാഭ്യാസ ഡയറക്‌ടര്‍ ഈ പരാതിയെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തിയതിനു ശേഷം ഹൈസ്‌ക്കൂളിന്റേയും അനുബന്ധ വസ്‌തുക്കളുടേയും ഉടമസ്‌ഥാവകാശം സി.എം.സി. സമൂഹത്തിന്റെ മദര്‍ സുപ്പീരിയറില്‍ പുനഃസ്‌ഥാപിച്ചുകൊണ്ടും മദര്‍ സുപ്പീരിയറിനെ സ്‌കൂള്‍ മാനേജരായി അംഗീകരിച്ചുകൊണ്ടും സംസ്‌ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. 2008 സെപ്‌റ്റംബറില്‍ പുറപ്പെടുവിച്ച ആ ഉത്തരവില്‍ രേഖകളില്‍ തിരിമറി നടത്തിയും വ്യാജരേഖകള്‍ സൃഷ്‌ടിച്ചും അധാര്‍മിക മാര്‍ഗങ്ങളിലൂടെയാണു സ്‌കൂള്‍ ഉടമസ്‌ഥത 1971-ല്‍ അതീവ രഹസ്യമായി പള്ളി വികാരിയിലേക്കു മാറ്റിയതെന്നു വ്യക്‌തമായി പറഞ്ഞിട്ടുണ്ട്‌.

നിയമക്കോടതികളും സര്‍ക്കാരും സന്യാസിനി സമൂഹത്തിന്റെ അവകാശം ശരിവച്ചതിനെത്തുടര്‍ന്നു നിയമപരമായി സ്‌കൂളിന്റെ ഉടമാവകാശം നഷ്‌ടപ്പെട്ട പള്ളി വികാരിയും അതിരൂപതയും മുഷ്‌ക്കിന്റേയും അധികാര ധാര്‍ഷ്‌ട്യത്തിന്റേയും ഗുണ്ടായിസത്തിന്റേയും അടിസ്‌ഥാനത്തില്‍ കന്യാസ്‌ത്രീകളില്‍ നിന്ന്‌ ആ ഉടമസ്‌ഥാവകാശം തിരിച്ചുപിടിക്കാന്‍ നടത്തിയ ശ്രമങ്ങളാണു ഞാറക്കല്‍ പ്രശ്‌നം സഭയ്‌ക്കാകമാനം അപമാനമുണ്ടാക്കുംവിധം വഷളാക്കിയതെന്ന്‌ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നു.

മനുഷ്യനീതിക്കും മനുഷ്യാവകാശ സംരക്ഷണത്തിനും വേണ്ടി നിലകൊള്ളുന്ന വിവിധ കത്തോലിക്കാ സംഘടനകളുടെ നേതാക്കളായ വൈദികരാണു ഞാറക്കല്‍ പ്രശ്‌നത്തേക്കുറിച്ച്‌ അന്വേഷണം നടത്തിയത്‌. ഫാ. ജോര്‍ജ്‌ പുലിക്കുത്തിയില്‍ (ജനനീതി, തൃശൂര്‍), ഫാ. സെബാസ്‌റ്റ്യന്‍ കെ. ജോസ്‌ (ബോധി, പാലാ), ഫാ. ആന്റണി തെക്കിനിയത്ത്‌ (കാല്‍വരി, തൃശൂര്‍), ഫാ. ജോണ്‍ കവലക്കാട്‌, ഫാ. ജോണ്‍സണ്‍ ഐനിക്കല്‍ എന്നിവരായിരുന്നു അന്വേഷണ സമിതിയംഗങ്ങള്‍.

രണ്ടാമത്തെ അന്വേഷണസംഘം ദേശീയതലത്തില്‍ സന്യാസിനികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന കോണ്‍ഗ്രിഗേഷന്‍ ഓഫ്‌ റിലീജിയസ്‌ ഇന്ത്യ എന്ന സംഘടനയുടെ വനിതാവിഭാഗം ദേശീയപ്രസിഡന്റ്‌ സിസ്‌റ്റര്‍ ഇന്നാമ്മ ചെറുവ, കാത്തലിക്ക്‌ ഹോസ്‌പിറ്റല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ പ്രസിഡന്റ്‌ ഫാ. ജോണ്‍ വള്ളമറ്റം, കന്യാസ്‌ത്രീകളായ അഭിഭാഷകമാര്‍ സിസ്‌റ്റര്‍ മോളി അലക്‌സ്, സിസ്‌റ്റര്‍ മേരി നാല്‌പതാംകുളം എന്നിവരടങ്ങിയതുമായിരുന്നു.

സമീപകാലത്തായി കത്തോലിക്കാ സഭാനേതൃത്വത്തിന്‌ പണത്തോടുണ്ടായ ആര്‍ത്തിയാണ്‌ ഈ സംഭവവികാസങ്ങള്‍ക്കെല്ലാം കാരണം. കന്യാസ്‌ത്രീകളില്‍നിന്ന്‌ സ്‌കൂളിന്റെ ഉടമസ്‌ഥാവകാശം കൈവശപ്പെടുത്തിയതിനുശേഷം കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തിനിടയില്‍ നടത്തിയ അധ്യാപക നിയമനത്തിലൂടെ കുറഞ്ഞത്‌ എണ്‍പത്തിയഞ്ചുലക്ഷം രൂപയെങ്കിലും പള്ളി വികാരിയും സഭാ നേതാക്കളും കൈക്കലാക്കിയിട്ടുണ്ടെന്നാണ്‌ സ്‌കൂള്‍ ഭരണം വീണ്ടും ഏറ്റെടുത്ത കന്യാസ്‌ത്രീകള്‍ പരസ്യമായി ആരോപിച്ചിരിക്കുന്നത്‌. അധ്യാപക നിയമനത്തിന്‌ കന്യാസ്‌ത്രീകളില്‍നിന്ന്‌ കോഴപ്പണം വാങ്ങാന്‍ കഴിയുകയില്ലെന്നതുകൊണ്ട്‌ കന്യാസ്‌ത്രീകളെ അധ്യാപകരാക്കുകയില്ലെന്ന നയമാണ്‌ സഭാനേതൃത്വം സ്വീകരിച്ചത്‌. ഒരുകാലത്ത്‌ 30 കന്യാസ്‌ത്രീകള്‍വരെ പഠിപ്പിച്ചിരുന്ന ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളില്‍ ഇപ്പോള്‍ ആറു കന്യാസ്‌ത്രീകള്‍ മാത്രമാണ്‌ അധ്യാപകര്‍. അധ്യാപക നിയമനത്തിന്‌ കന്യാസ്‌ത്രീകളില്‍നിന്ന്‌ ലക്ഷങ്ങള്‍ കോഴ വാങ്ങാന്‍പറ്റില്ലല്ലോ?

സ്‌കൂളിന്റെ ഉടമസ്‌ഥാവകാശം പള്ളിക്കും ഇടവകയ്‌ക്കും ലഭിച്ചാല്‍ ഏതു കോഴപ്പണവും അക്കൗണ്ടില്‍പ്പെടുത്താന്‍ കഴിയുമെന്നാണ്‌ ഈ കന്യാസ്‌ത്രീകള്‍ പറയുന്നത്‌. നേര്‍ച്ചപ്പെട്ടിയില്‍ വീണ സംഭാവനയാണ്‌ ഈ ലക്ഷങ്ങള്‍ എന്ന്‌ പള്ളി വികാരിക്കു കണക്കില്‍ കൊള്ളിക്കാം. വിദ്യാഭ്യാസരംഗത്ത്‌ കേരളത്തിലെ കത്തോലിക്കാ സഭ കഴിഞ്ഞ ഇരുനൂറു വര്‍ഷക്കാലത്തിനിടയ്‌ക്ക് നടത്തിയ നിസ്‌തുലവും നിസ്വാര്‍ഥവുമായ സേവനങ്ങള്‍ ദേശീയതലത്തില്‍പ്പോലും പ്രശംസപിടിച്ചുപറ്റിയ കാര്യമാണ്‌. പക്ഷേ, കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ വിദ്യാഭ്യാസ രംഗത്ത്‌ സഭ നടത്തുന്ന ഹീനമായ കച്ചവടം സഭാ നേതൃത്വത്തെ കേരളീയരുടെ മുന്നില്‍ അപഹാസ്യപാത്രമാക്കി. ഇതു കണ്ടു സഹിക്കാതെയാവണം സഭാപിതാവായ കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ വിദ്യാഭ്യാസരംഗത്തെ നിയമനക്കോഴയും വിദ്യാര്‍ഥികളുടെ പ്രവേശകാര്യത്തില്‍ നടത്തുന്ന നീതിക്കുനിരക്കാത്ത പണപ്പിരിവും അവസാനിപ്പിക്കണമെന്ന്‌ ഒരു ഇടയലേഖനത്തിലൂടെ നിര്‍ദേശിച്ചത്‌. ആ ഇടയലേഖനത്തിന്‌ അത്‌ അച്ചടിച്ച കടലാസിന്റെ വിലപോലുമുണ്ടായിട്ടില്ല. വിദ്യാഭ്യാസ കച്ചവടം അനുസ്യൂതം തുടരുകയാണ്‌.

ഈ കച്ചവട മനോഭാവത്തിന്റെ ഇരകളാണ്‌ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വന്റിലെ കന്യാസ്‌ത്രീകള്‍. സഭാ നേതൃത്വത്തിന്റെ നിലപാടും ആ നേതൃത്വത്തിന്‌ സന്യാസിനീ സമൂഹം പൂര്‍ണമായും കീഴടങ്ങണമെന്നും അവരുടെ അനുസരണക്കേട്‌ കൊടും പാപമാണെന്നുമാണ്‌. ഈവകകാര്യങ്ങളില്‍ എന്തുകൊണ്ടാണ്‌ സഭാനേതൃത്വം അനുരഞ്‌ജനത്തിന്റെ വഴി തേടാത്തത്‌?

സമീപകാലത്ത്‌ ലോകത്തിലെ എല്ലാ മതങ്ങളിലേയും പണ്ഡിതന്മാര്‍ ലോകം കേട്ട എറ്റവും വലിയ പ്രാര്‍ഥനയേതാണെന്നു തീരുമാനിക്കാന്‍ പാരീസില്‍ യോഗം ചേര്‍ന്നു. സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കുശേഷം സമ്മേളനം ഏകകണ്‌ഠമായി തീരുമാനിച്ചത്‌ കുരിശില്‍ തറയ്‌ക്കപ്പെട്ടു കിടക്കുമ്പോള്‍ തന്നെ ക്രൂശിച്ചവര്‍ക്കുവേണ്ടി ക്രിസ്‌തു നടത്തിയ പ്രാര്‍ഥനയാണ്‌ ഏറ്റവും ധന്യമായതെന്നാണ്‌. ''പിതാവേ ഇവരോടു ക്ഷമിക്കേണമേ, കാരണം അവര്‍ ചെയ്യുന്നതെന്തെന്ന്‌ അവര്‍ അറിയുന്നില്ല; എന്ന പ്രാര്‍ഥന. മറക്കുകയും പൊറുക്കുകയും ചെയ്യുന്ന ആ ൈക്രസ്‌തവ സമീപനം ഇപ്പോള്‍തന്നെ സഭാനേതൃത്വം നിരാകരിച്ചിരിക്കുന്നു. മറിച്ച്‌ കവര്‍ച്ച ചെയ്യുക അമര്‍ച്ച ചെയ്യുക തുടങ്ങിയവയാണ്‌ സഭാ നേതൃത്വത്തിന്റെ സിദ്ധാന്തങ്ങള്‍.

ഞാറക്കല്‍ കോണ്‍വന്റിലെ വൈദികരുടെ നേതൃത്വത്തിലുള്ള ഗുണ്ടാ ആക്രമണത്തില്‍ തലയ്‌ക്കടിയേറ്റ്‌ ബോധംകെട്ടു വീണ സിസ്‌റ്റര്‍ റെയ്‌സിയുടെ ശിരോവസ്‌ത്രം അവര്‍ വലിച്ചൂരിയെന്നും അവരെ വീണ്ടും മര്‍ദിക്കുന്നത്‌ തടയാന്‍ ഓടിയെത്തിയ അനാഥയായ മറിയക്കുട്ടിച്ചേടത്തിയേയും അവര്‍ മര്‍ദിച്ചു എന്നുമാണ്‌ വൈദികരുടെ അന്വേഷണ സംഘം തയാറാക്കിയ സുദീര്‍ഘമായ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്‌. ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ കന്യാസ്‌ത്രീകളെ ആരെങ്കിലും അലോസരപ്പെടുത്തിയാല്‍ അതിനെതിരേ പ്രതിഷേധറാലി നടത്താന്‍ വിശ്വാസികളോടു ആഹ്വാനം ചെയ്യുന്ന കേരളത്തിലെ മെത്രാന്‍ സമിതി ഇനിയെന്തു ചെയ്യും? കേരളത്തില്‍ വൈദികരുടെ സംഘംതന്നെ കന്യാസ്‌ത്രീകളെ മര്‍ദിക്കുന്നതിന്റെനേരെ മൗനമവലംബിക്കുന്ന മെത്രാന്‍ സമിതിക്ക്‌ ഇനി അന്യസംസ്‌ഥാനത്തെ കന്യാസ്‌ത്രീകളുടെ നേരെയുള്ള കൈയേറ്റങ്ങള്‍ക്കെതിരേ പ്രതിഷേധിക്കാന്‍ എന്താണ്‌ ധാര്‍മികമായ അര്‍ഹത.

ഇതിനേക്കാള്‍ ദുഃഖകരമല്ലേ കഴിഞ്ഞ ദുഃഖവെള്ളിയാഴ്‌ച പിറവത്തിനടുത്ത്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ രണ്ടു വിഭാഗം ൈക്രസ്‌തവ സഭാംഗങ്ങള്‍ തമ്മിലുണ്ടായ കൈയേറ്റവും തുടര്‍ന്നു പള്ളിക്കുള്ളില്‍ നടന്ന പോലീസ്‌ ലാത്തിച്ചാര്‍ജും. ദുഃഖവെള്ളിയാഴ്‌ച കുരിശില്‍ തറയ്‌ക്കപ്പെട്ടു കിടക്കുന്ന യേശുക്രിസ്‌തുവിനോടു പ്രാര്‍ഥിക്കാനുള്ള അവകാശത്തിനുവേണ്ടിയാണത്രേ രണ്ടു വിഭാഗങ്ങള്‍ പള്ളിക്കകത്ത്‌ തമ്മില്‍ തല്ലിയത്‌. അന്തിമമായി ആ കൈയേറ്റത്തിനു പിന്നിലുള്ളതും അധികാരത്തിനും പണത്തിനുമായുള്ള ആര്‍ത്തിയാണ്‌. ഒരു സമാധാനമുണ്ട്‌. വിശ്വാസികള്‍ തമ്മില്‍ ദുഃഖവെള്ളിയാഴ്‌ച തമ്മില്‍ തല്ലി തലകീറാന്‍ തുടങ്ങുന്നതിനു മുമ്പ്‌ ആ കുരിശില്‍നിന്നിറങ്ങി യേശുക്രിസ്‌തു ഓടി രക്ഷപ്പെട്ടിരിക്കും തീര്‍ച്ച. ക്രിസ്‌തുവില്‍ വിശ്വസിക്കുന്ന നീതിബോധമുള്ള ൈക്രസ്‌തവര്‍ക്ക്‌ തലയില്‍ മുണ്ടിട്ടല്ലാതെ പുറത്തിറങ്ങാനാവാത്ത കാലഘട്ടത്തിലേക്കാണോ കേരളം നീങ്ങുന്നത്‌.

Tuesday, February 23, 2010

അത്ഭുതത്തിന്റെ ഉറവിടം.

കോഴിക്കോട് പെരുവണ്ണാമൂഴി പള്ളിയില്‍ അത്ഭുതം !

കോഴിക്കോട് പെരുവണ്ണാമൂഴി പള്ളിയില്‍ അത്ഭുതം  : പെരുവണ്ണാമൂഴി ഫാത്തിമമാതാ പള്ളിയില്‍ കഴിഞ്ഞ മൂന്നു നാലുദിവസമായി നല്ല തിരക്ക്. കാരണം പള്ളിയുടെ മുകളിലുള്ള മാതാവിന്റെയടുക്കല്‍ നിന്നും മേല്‍ക്കൂരയിലൂടെ തുള്ളി തുള്ളിയായി ജലം ഒഴുകി വന്നു വീഴുന്നു ! ആ പ്രദേശത്ത് മഴ പെയ്തിട്ട് വളരെ നാളുകളായി ! ഈ വസ്തുത ആദ്യം ശ്രദ്ദിച്ചത് അവിടുത്തെ വികാരിയച്ചനാണ്. അദ്ദേഹം വിവരമറിയിച്ചതനുസരിച്ച് ആളുകള്‍ നോക്കിയപ്പോള്‍ ശരിയാണ്. മറ്റെങ്ങുമില്ലാത്തപോലെ ഒരു അത്ഭുത നീരുറവ. തുടര്‍ന്ന് ഒറ്റക്കും കൂട്ടമായും ജനം പള്ളിയിലേക്കെത്തിത്തുടങ്ങി....മലബാറിന്റെ എല്ലാ ദിക്കുകളില്‍ നിന്നും ജനം ഈ അത്ഭുതസംഭവം വീക്ഷിക്കാനെത്തി. വന്നവരെല്ലാം മാതാവിന്റെ പക്കല്‍ നിന്നും ഈ അത്ഭുത ജലം സ്വീകരിക്കാന്‍ പാത്രങ്ങളും കൊണ്ടുവന്നിരുന്നു. ചിലരുടെ പക്ക വലിയ ബക്കറ്റാണുണ്ടായിരുന്നത് ! മാതാവിന്റെ ഈ അത്ഭുതം ആളുകളില്‍ വളരെ അതിശയം സ്രുഷ്ടിച്ചു.

എന്നാല്‍ സ്ഥലത്തെ ചില അവിശ്വാസികള്‍ക്കിതൊന്നും അത്രക്കങ്ങട് പിടിച്ചില്ല ! അവര്‍ ഇതു  അത്ഭുതമൊന്നുമല്ല, എന്തോ കുഴപ്പമുണ്ടെന്നും പറഞ്ഞ് വികാരിയച്ചനില്‍ സമ്മര്‍ദ്ദം ചെലുത്താനാരംഭിച്ചു. അവസാനം മറ്റു വഴികളൊന്നുമില്ലാതെ അച്ചന്‍ അവിടുത്തെ മേല്‍ക്കൂരപൊളിച്ച് പരിശോധിക്കാമെന്ന് സമ്മതിച്ചതിനേത്തുടര്‍ന്ന് ഇന്നലെ വാര്‍ത്തമേല്‍ക്കൂരയിലെ  ഓടുകള്‍ പൊളിച്ചു നീക്കി. അപ്പോള്‍ വാര്‍ക്കയുടേയും ഓടിന്റേയുമിടയിലുള്ള സ്ഥലത്ത് വെള്ളം കെട്ടിക്കിടക്കുന്നു! അതങ്ങ് ഒഴുകിത്തീര്‍ന്നപ്പോള്‍ മാതാവിന്റെ അത്ഭുതവും തീര്‍ന്നു. മാതാവിന്റെ വെള്ളം ഗുസ്തികൂടി പിടിച്ചെടുത്തു വീട്ടില്‍ക്കൊണ്ടുപോയി കുടിച്ച പാവം വിശ്വാസികള്‍ വാ പൊളിച്ചിരിക്കുന്നു ! നാലു ദിവസമേ അത്ഭുതം നടക്കാന്‍ ആ ദുഷ്ടന്മാര്‍ അനുവദിച്ചുള്ളൂ.....

അങ്ങനെ പെരുവണ്ണാമൂഴിമാതാവ് എന്നൊരു സ്ക്കോപ്പുണ്ടായിരുന്നത് കുറേ അവിശ്വാസികള്‍ ചേര്‍ന്നു തകര്‍ത്തു ! 
ഇവനൊക്കെ എങ്ങിനെ നന്നാകാന്‍ !

Friday, February 12, 2010

പ്രതികരിക്കേണ്ട വിഷയമല്ലേ ഇതും?

              നാമെല്ലാവരും പ്രതികരിക്കേണ്ട വിഷയങ്ങള്‍ നമ്മുടെ ചുറ്റും ഇന്നു ധാരാളം സംഭവിക്കാറുണ്ട്. എന്നാല്‍ അതിലൊന്നും ഇടപെടാതെ നമ്മുടെ സ്വന്തം കാര്യം സിന്ദാബാദ് എന്ന രീതിയില്‍ നാം ഒരു സൈഡില്‍ക്കൂടി കടന്നുപോകാറാണു പതിവ്. പിന്നീടു അതിന്റെ ഫലമായുണ്ടാകുന്ന ദുരന്തങ്ങളെല്ലാം അടിമകളേപ്പോലെ അനുഭവിക്കുകയും ചെയ്യും !

            ഇതുതന്നെയാണ് നമ്മുടെ രാഷ്ട്രീയക്കരും സര്‍ക്കാരും വന്‍ കച്ചവടമാഫിയക്കാരും ചേര്‍ന്നു നമുക്കുണ്ടാക്കിത്തന്നിരിക്കുന്ന പുതിയസംസ്കാരം ! അതു തന്നെയാണ് അവരുടെ ആവശ്യവും.

അങ്ങിനെയുള്ള നമ്മുടെയിടയില്‍ പുതിയൊരു വിഷയം കൂടി ലഭിച്ചിരിക്കുന്നു !

ഇതൊന്നു വായിച്ചുനോക്കുക !

Saturday, January 30, 2010

ടൂറിസ്റ്റുകള്‍ക്കിതു സുവര്‍ണ്ണകാലം

മൂന്നാറ്റിലേക്ക് വീണ്ടും ടൂറിസ്റ്റുകളുടെ ഒഴുക്ക് തുടങ്ങി !

മാധ്യമങ്ങള്‍ കുത്തിപ്പൊക്കിയപ്പോള്‍ മൂന്നാറിലെ ടൂറിസം വീണ്ടും വളരാന്‍ തുടങ്ങി....
ആദ്യം ഉദ്യോഗസ്ഥപ്പടയെ സര്‍ക്കാര്‍ ടൂറിനു വിട്ടു....
പിന്നാലെ സാക്ഷാല്‍ പ്രതിപക്ഷനേതാവ് ഭൂതഗണങ്ങളുടെ അകമ്പടിയോടെ വിനോദത്തിനു ചെന്നു...(പഴയ രാജാക്കന്മാരുടെ മുഗയാവിനോദം ഓര്‍ത്തുപോയി :) )
ഇനി ഇടതുപക്ഷസഖ്യത്തിന്റെ നേതാക്കന്മാര്‍ ചെല്ലും :)
തുടര്‍ന്ന് കാവിപ്പട യുദ്ധം നയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് ....
പിന്നെ മന്ത്രിമാര്‍....മുഖ്യന്‍ അങ്ങനെ പലരും......


ഇനി ആരെല്ലാം വരാനുണ്ടെന്നു തുടര്‍ന്നുള്ള ദിവസങ്ങളില്‍ കണ്ടറിയാം.....

എല്ലാത്തിനും അവസാനം ശങ്കരന്‍ വീണ്ടും തെങ്ങില്‍ തന്നെ എന്നു പറയേണ്ടി വരും :)

പിന്നെ ആകെയുള്ള ഒരാശ്വാസം ബൂര്‍ഷ്വാകോടതി തന്നെ.... 
കാരണം അവരുടെ നിര്‍ദ്ദേശപ്രകാരമാണല്ലോ ഇപ്പോള്‍ സംസ്ഥാന ഭരണം നടക്കുന്നത് ! എല്ലാത്തിനും കോടതി നിര്‍ദ്ദേശം..... 
അതുകൊണ്ട് ആര്‍ക്കും ഒരു പണിയുമില്ല....കോടതി പറയും .... 
വെറുതെ അങ്ങു ചെയ്തു കൊടുത്താല്‍ മതി :)

ഒന്നു ശ്രദ്ധിച്ചോളൂ....
കേരളസര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അതു കോടതിയലക്ഷ്യമാവും...
കാരണം അവര്‍ കോടതിയുടെ നടത്തിപ്പുകാര്‍ മാത്രമല്ലേ ? :)

Sunday, January 24, 2010

ക്രിസ്തുവില്‍ സമാധാനം(പോലീസിനു നന്ദി)

o-g¡ Yt-´-¨· Y¤-Tt-¼® d¥-¶¢-´¢-T¼ B-k¤l Y¦-´¤-¼-·® ¨o-h¢-c¡-j¢ d-¾¢-i¢v h¥-¼® d-Y¢-ס-Ù¢-c¤-©m-n« J-c· ¨d¡-k£-o® J¡-l-k¢v C-j¤-l¢-g¡-L-l¤« B-j¡-bc cT-·¢. j¡-l¢-¨k G-r® h¤-Yv 11 h-X¢ l-¨j H¡t-·-©V¡-J®o® dÈ-l¤« D-µ-i®´® H-j¤ h-X¢ h¤-Yv A-Õ® l-¨j i¡-©´¡-f¡i l¢-g¡-L-l¤-h¡-X® B-j¡-bc c-T-·¢-i-Y®. C-¼¤« C-©Y j£-Y¢-i¢v C-j¤-l¢-g¡-L-·¢-c¤« B-j¡-bc Y¤-T-j¡«.- o«-Mt-n¡-l-Ì J-X-´¢-¨k-T¤-·® d-¾¢- d-j¢-o-j-·® C-¼-¨k d¤-kt-¨µ h¤-Yv ¨F.Q¢ l¢u-ou F«. ©d¡-q¢-¨Ê ©c-Y¦-Y§-·¢v J-c· ¨d¡-k£-o® o-¼¡-p« Gt-¨¸-T¤-·¢-i¢-j¤-¼¤. 

ഓര്‍ത്തഡോക്സ് സഭാ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്, ഫാ. മത്തായി ഇടയനാല്‍, യാക്കോബ് തോമസ്, ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്കോപ്പ, എം സി വര്‍ഗീസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പള്ളി ആരാധനയ്ക്ക് തുറന്നുകൊടുക്കാന്‍ കോടതി ഉത്തരവിട്ടത്. വൈകിട്ട് 6.30ന് കോടതി ഉത്തരവ് ലഭിച്ചശേഷം ഏഴോടെത്തന്നെ കലക്ടര്‍ എം ബീന ഇരുവിഭാഗം മേധാവികളുടെയും യോഗം വിളിച്ചുചേര്‍ത്തു. മൂന്നരമണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കുശേഷമാണ് ആരാധന നടത്തുന്നതിന് പള്ളി തുറന്നുകഴിഞ്ഞാല്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍, വേഷവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ചചെയ്ത് ധാരണയുണ്ടാക്കിയത്. 10നു ശേഷം ഇരുവിഭാഗവും പള്ളി തുറന്ന് വൃത്തിയാക്കി. ശനിയാഴ്ച രാവിലെ ഏഴിന് കലക്ടറുടെയും റൂറല്‍ എസ്പിയുടെയും കോടതി നിയോഗിച്ച അഭിഭാഷക കമീഷന്‍ അഡ്വ. ശ്രീലാല്‍ വാര്യരുടെയും സാന്നിധ്യത്തില്‍ പള്ളി ആരാധനയ്ക്കായി തുറന്നു. എസ്പി ടി വിക്രമിന്റെ നേതൃത്വത്തില്‍ 723 പേരുടെ പൊലീസ് സംഘമാണ് പള്ളിയിലും പരിസരത്തുമായി ക്രമസമാധാനം ഉറപ്പാക്കുന്നത്. 10 ഡിവൈഎസ്പിമാര്‍, 22 സിഐമാര്‍, എസ്ഐ-എഎസ്ഐ വിഭാഗത്തിലെ 50 പേര്‍ എന്നിവര്‍ ഇതില്‍പ്പെടും. ഒപ്പം ആംഡ് പൊലീസ് ബറ്റാലിയനില്‍നിന്ന് ഒരു കമ്പനി പൊലീസും ബാരിക്കേഡുകള്‍, മെറ്റല്‍ ഡിറ്റക്ടറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ബന്തവസ്സുകളും സജ്ജമാക്കിയിട്ടുണ്ട്.

ഒന്നും രണ്ടുമല്ല......എണ്ണൂറോളം പോലീസുകാരാണ് സമാധാനപ്രഭുവിന്റെ ശിഷ്യന്മാര്‍ എന്നവകാശപ്പെടുന്ന ............ മക്കള്‍ക്ക് സമാധാനപ്രേരണയായത് ! എങ്ങനെ സമാധാനം പാലിക്കാതിരിക്കും ! കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ദിവസം ളോഹക്കും താടിക്കും മുകളില്‍ കേരളാപ്പോലീസ് സമാധാനം നടത്തുന്നതും അതിന്റെപേരില്‍ വലിയ ഇടയന്‍ കുത്തിയിരുന്ന് ഉപവസിക്കുന്നതും നമ്മള്‍ ടിവിയില്‍ കണ്ടിരുന്നല്ലോ 1


കേരളാപ്പോലീസിന്റെ തോക്കും ലാത്തിയും ബാരിക്കേഡുമില്ലായിരുന്നെങ്കില്‍ മറ്റേ വിശ്വാസിയുടെ കുടലുമാല പ്രാര്‍ഥനാപൂര്‍വ്വം എടുത്ത് പുറത്തിടുമായിരുന്ന ഈ ആരാധന ആര്‍ക്കുവേണ്ടിയാണാവോ അല്ലെങ്കില്‍ ആരേയാണാവോ ? ആരാധനക്ക് എണീറ്റുനില്‍ക്കാന്‍ ശക്തിപോലുമില്ലാത്ത നേതാക്കന്മാര്‍ മറ്റുള്ളവരുടെചുമലില്‍ തൂങിപ്പോകുന്നതു കണ്ടപ്പോള്‍ ഒരു ക്രിസ്ത്യാനി എന്നപേരില്‍ അറിയപ്പെടുന്നല്ലോ എന്നോര്‍ത്ത് സ്വയം ലജ്ജതോന്നിപ്പോയി. സഹോദരനെതിരേ വിഷം ചീറ്റാന്‍ ഇതൊന്നും ഒരു ബലഹീനതയല്ല...പതിന്മടങ്ങു ശക്തിയാണുതാനും !



ഈ പിതാക്കന്മാരൊന്നും ബൈബിള്‍ വായിച്ചിട്ടില്ല എന്നറിയുന്നതില്‍ വളരെ സന്തോഷം :)


അല്ലെങ്കില്‍ ബൈബിളിലെഴുതിയിരിക്കുന്നതൊന്നും കാണാതിരിക്കില്ലല്ലോ !

ബൈബിള്‍ ഇങ്ങനെ പറയുന്നു :



നീ ബലിയര്‍പ്പിക്കാന്‍ വരുമ്പോള്‍ നിന്റെ സഹോദരനു നിന്നോടെന്തെങ്കിലും ഉണ്ടെന്നുതോന്നിയാല്‍ ബലിവസ്തു അവിടെവച്ചിട്ട് ആദ്യം പോയി സഹോദരനോടു രമ്യതപ്പെടുക...പിന്നീട് വന്നു ബലിയര്‍പ്പിക്കുക. അതു നിന്റെ ദൈവത്തിനു സ്വീകാര്യമായിരിക്കും.“


ഇതൊന്നും കാണാതെ അല്ലെങ്കില്‍ കണ്ടിട്ടും വകവെക്കാതെ മേശപ്പുറത്ത് കത്തികുത്തിവെച്ചിട്ട് അതിന്റെ ബലത്തില്‍ ആരാധന നടത്തുന്ന ഇവന്മാരെ ................... എന്നല്ലാതെ എന്താ വിളിക്കുക ? എന്നിട്ട് സമാധാനം പാലിക്കുന്നവരാണെന്ന് ഒരവകാശവാദവും ! ഇതിനെല്ലാം ജയ് വിളിക്കാന്‍ കുറെ കൊഞ്ഞാണന്മാരും ! 


ജാതി ചോദിക്കരുത് പറയരുത് എന്നു പറഞ്ഞ ശ്രീനാരായണ ശിഷ്യന്മാര്‍ ഇന്ന് ചരിത്രസംഭവമായ അവകാശപ്രഖ്യാപന റാലി നടത്തുന്നു ! ജാതിയുടെപേരില്‍ അവകാശം വേണമെന്നു പറയാന്‍ ! (പാവം ഗുരു! ) 

ദൈവത്തിന്റെ സ്വന്തം നാടെന്നു പറയുന്നതിന്റെ അര്‍ഥം ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ :)

Thursday, January 7, 2010

അമ്പലപ്പറമ്പിലെ ചെണ്ട (ആര്‍ക്കും കൊട്ടാം)

ആകമാന (ദരിദ്രവാസി) മലയാളികള്‍ക്കുമുള്ള സര്‍ക്കാര്‍ വക പുതുവത്സര സമ്മാനം !

ബസ് സമരത്തെത്തുടര്‍ന്ന് മിനിമം ചാര്‍ജ് നാലു രൂപയാക്കി പുതുക്കി നിശ്ചയിക്കാന്‍ മന്ത്രിസഭായോഗം ഇന്നു തീരുമാനിക്കും !

എന്നാല്പിന്നെ രണ്ട് ദിവസം മുന്‍പേ ഇതങ്ങു തീരുമാനിച്ചിരുന്നെങ്കില്‍ ഈ നാടകം വഹയില്‍ ഈ ദരിദ്രമലയാളികള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ ഒഴിവാകില്ലായിരുന്നോ മന്ത്രിപുംഗവന്മാരേ എന്നു ചോദിക്കാന്‍ തോന്നിപ്പോകുന്നു. കാറില്‍ നിന്നിറങ്ങാത്ത ജനസേവകന്മാര്‍ക്ക് ഇതൊന്നും മനസ്സിലായില്ലെങ്കിലും കാറില്‍ നിന്നിറങ്ങാത്ത “ബൂര്‍ഷ്വാക്കോടതിക്ക്” ജനത്തിന്റെ കഷ്ടപ്പാട് മനസ്സിലായി! കാരണം അവര്‍ ഒരിക്കലും ജനപക്ഷത്തല്ലല്ലോ...അവര്‍ ജനങ്ങളേ സേവിക്കാനുള്ളവരല്ലല്ലോ....പീഡിപ്പിക്കാനുള്ള മര്‍ദ്ദകോപകരണങ്ങളല്ലേ? കോടതിയുടെ ഇടപെടല്‍ കണ്ടപ്പോഴേ ഈ നാടകം ഇന്നു തന്നെ അവസാനിക്കും എന്ന് ഉറപ്പായിരുന്നു.

പമ്പരവിഡ്ഡികള്‍ എന്നല്ലാതെ ഈ ദരിദ്രവാസി മലയാളിക്കൂട്ടങ്ങളെ എന്തു വിളിക്കും?

അനുബന്ദമായി ഒരു മുന്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രി പറഞ്ഞതുകൂടി കേള്‍ക്കണം : “ ഞാന്‍ ഈ കളി എത്ര നടത്തിയതാ....ഇതൊക്കെ ഒരു ഒത്തുകളിയല്ലെ....ചാര്‍ജ് കൂട്ടാന്‍ തീരുമാനമെടുത്തു....എന്നാല്‍ അത് അവതരിപ്പിക്കാന്‍ ഒരു സമരം വേണം....ജനം എത്രകൂടുതല്‍ ബുധിമുട്ടുന്നോ അത്രയും കൂടുതല്‍ ചാര്‍ജ് വര്‍ദ്ധനെക്കെതിരേ പ്രതിഷേധം കുറയും....അതുകൊണ്ട് തെറ്റയില്‍ മന്ത്രി സമരവും മൂപ്പിക്കും....ചാര്‍ജും കൂട്ടും

ഇതൊന്നും നമുക്കറിയാന്‍ വയ്യാത്ത കാര്യമായിട്ടാണ് ആ മുന്‍ മന്ത്രി അവതരിപ്പിക്കുന്നത്...അങ്ങനെയൊന്നുമല്ല നേതാവെ....ഇങ്ങനത്തെ ചെറ്റത്തരം നിങ്ങള്‍ചെയ്തു എന്നും ഇനിയും ചെയ്തുകൊണ്ടിരിക്കും എന്നും അറിയുന്ന പ്രബുദ്ധമലയാളികള്‍ അടുത്ത തവണയും വോട്ട് ചെയ്ത് പൂര്‍വ്വാധികം ശക്തിയോടെ ചെറ്റത്തരങ്ങള്‍ തുടരാന്‍ അവസരം നല്‍കുന്നതായിരിക്കും ! അല്ലെങ്കില്‍ ഇന്‍ഡിയയിലെ ഏറ്റവും ബസ് ചാര്‍ജ് കൂടിയ സ്ഥലം കേരളം ആകില്ലായിരുന്നല്ലോ....

നമുക്ക് വലുത് ഉണ്ണിത്താന്റെ സംഗമവും, കാരണവര്‍ വധവും, പോള്‍ കൊലപാതകവും, മറ്റു വാണിഭങ്ങളുമൊക്കെയാണല്ലോ.....അതിനല്ലേ മസാല കൂടുതല്‍ !


“കേരളമെന്നു കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളില്‍ “ 
തിളച്ച് തിളച്ച് ഇപ്പോള്‍ ആകപ്പാടെ ഞരമ്പുരോഗം മാത്രമേയുള്ളൂ എന്നായിരിക്കുന്നു !
മറ്റൊന്നുമൊരു പ്രശ്നവുമല്ല !