Saturday, January 30, 2010

ടൂറിസ്റ്റുകള്‍ക്കിതു സുവര്‍ണ്ണകാലം

മൂന്നാറ്റിലേക്ക് വീണ്ടും ടൂറിസ്റ്റുകളുടെ ഒഴുക്ക് തുടങ്ങി !

മാധ്യമങ്ങള്‍ കുത്തിപ്പൊക്കിയപ്പോള്‍ മൂന്നാറിലെ ടൂറിസം വീണ്ടും വളരാന്‍ തുടങ്ങി....
ആദ്യം ഉദ്യോഗസ്ഥപ്പടയെ സര്‍ക്കാര്‍ ടൂറിനു വിട്ടു....
പിന്നാലെ സാക്ഷാല്‍ പ്രതിപക്ഷനേതാവ് ഭൂതഗണങ്ങളുടെ അകമ്പടിയോടെ വിനോദത്തിനു ചെന്നു...(പഴയ രാജാക്കന്മാരുടെ മുഗയാവിനോദം ഓര്‍ത്തുപോയി :) )
ഇനി ഇടതുപക്ഷസഖ്യത്തിന്റെ നേതാക്കന്മാര്‍ ചെല്ലും :)
തുടര്‍ന്ന് കാവിപ്പട യുദ്ധം നയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് ....
പിന്നെ മന്ത്രിമാര്‍....മുഖ്യന്‍ അങ്ങനെ പലരും......


ഇനി ആരെല്ലാം വരാനുണ്ടെന്നു തുടര്‍ന്നുള്ള ദിവസങ്ങളില്‍ കണ്ടറിയാം.....

എല്ലാത്തിനും അവസാനം ശങ്കരന്‍ വീണ്ടും തെങ്ങില്‍ തന്നെ എന്നു പറയേണ്ടി വരും :)

പിന്നെ ആകെയുള്ള ഒരാശ്വാസം ബൂര്‍ഷ്വാകോടതി തന്നെ.... 
കാരണം അവരുടെ നിര്‍ദ്ദേശപ്രകാരമാണല്ലോ ഇപ്പോള്‍ സംസ്ഥാന ഭരണം നടക്കുന്നത് ! എല്ലാത്തിനും കോടതി നിര്‍ദ്ദേശം..... 
അതുകൊണ്ട് ആര്‍ക്കും ഒരു പണിയുമില്ല....കോടതി പറയും .... 
വെറുതെ അങ്ങു ചെയ്തു കൊടുത്താല്‍ മതി :)

ഒന്നു ശ്രദ്ധിച്ചോളൂ....
കേരളസര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അതു കോടതിയലക്ഷ്യമാവും...
കാരണം അവര്‍ കോടതിയുടെ നടത്തിപ്പുകാര്‍ മാത്രമല്ലേ ? :)

Sunday, January 24, 2010

ക്രിസ്തുവില്‍ സമാധാനം(പോലീസിനു നന്ദി)

o-g¡ Yt-´-¨· Y¤-Tt-¼® d¥-¶¢-´¢-T¼ B-k¤l Y¦-´¤-¼-·® ¨o-h¢-c¡-j¢ d-¾¢-i¢v h¥-¼® d-Y¢-ס-Ù¢-c¤-©m-n« J-c· ¨d¡-k£-o® J¡-l-k¢v C-j¤-l¢-g¡-L-l¤« B-j¡-bc cT-·¢. j¡-l¢-¨k G-r® h¤-Yv 11 h-X¢ l-¨j H¡t-·-©V¡-J®o® dÈ-l¤« D-µ-i®´® H-j¤ h-X¢ h¤-Yv A-Õ® l-¨j i¡-©´¡-f¡i l¢-g¡-L-l¤-h¡-X® B-j¡-bc c-T-·¢-i-Y®. C-¼¤« C-©Y j£-Y¢-i¢v C-j¤-l¢-g¡-L-·¢-c¤« B-j¡-bc Y¤-T-j¡«.- o«-Mt-n¡-l-Ì J-X-´¢-¨k-T¤-·® d-¾¢- d-j¢-o-j-·® C-¼-¨k d¤-kt-¨µ h¤-Yv ¨F.Q¢ l¢u-ou F«. ©d¡-q¢-¨Ê ©c-Y¦-Y§-·¢v J-c· ¨d¡-k£-o® o-¼¡-p« Gt-¨¸-T¤-·¢-i¢-j¤-¼¤. 

ഓര്‍ത്തഡോക്സ് സഭാ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്, ഫാ. മത്തായി ഇടയനാല്‍, യാക്കോബ് തോമസ്, ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്കോപ്പ, എം സി വര്‍ഗീസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പള്ളി ആരാധനയ്ക്ക് തുറന്നുകൊടുക്കാന്‍ കോടതി ഉത്തരവിട്ടത്. വൈകിട്ട് 6.30ന് കോടതി ഉത്തരവ് ലഭിച്ചശേഷം ഏഴോടെത്തന്നെ കലക്ടര്‍ എം ബീന ഇരുവിഭാഗം മേധാവികളുടെയും യോഗം വിളിച്ചുചേര്‍ത്തു. മൂന്നരമണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കുശേഷമാണ് ആരാധന നടത്തുന്നതിന് പള്ളി തുറന്നുകഴിഞ്ഞാല്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍, വേഷവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ചചെയ്ത് ധാരണയുണ്ടാക്കിയത്. 10നു ശേഷം ഇരുവിഭാഗവും പള്ളി തുറന്ന് വൃത്തിയാക്കി. ശനിയാഴ്ച രാവിലെ ഏഴിന് കലക്ടറുടെയും റൂറല്‍ എസ്പിയുടെയും കോടതി നിയോഗിച്ച അഭിഭാഷക കമീഷന്‍ അഡ്വ. ശ്രീലാല്‍ വാര്യരുടെയും സാന്നിധ്യത്തില്‍ പള്ളി ആരാധനയ്ക്കായി തുറന്നു. എസ്പി ടി വിക്രമിന്റെ നേതൃത്വത്തില്‍ 723 പേരുടെ പൊലീസ് സംഘമാണ് പള്ളിയിലും പരിസരത്തുമായി ക്രമസമാധാനം ഉറപ്പാക്കുന്നത്. 10 ഡിവൈഎസ്പിമാര്‍, 22 സിഐമാര്‍, എസ്ഐ-എഎസ്ഐ വിഭാഗത്തിലെ 50 പേര്‍ എന്നിവര്‍ ഇതില്‍പ്പെടും. ഒപ്പം ആംഡ് പൊലീസ് ബറ്റാലിയനില്‍നിന്ന് ഒരു കമ്പനി പൊലീസും ബാരിക്കേഡുകള്‍, മെറ്റല്‍ ഡിറ്റക്ടറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ബന്തവസ്സുകളും സജ്ജമാക്കിയിട്ടുണ്ട്.

ഒന്നും രണ്ടുമല്ല......എണ്ണൂറോളം പോലീസുകാരാണ് സമാധാനപ്രഭുവിന്റെ ശിഷ്യന്മാര്‍ എന്നവകാശപ്പെടുന്ന ............ മക്കള്‍ക്ക് സമാധാനപ്രേരണയായത് ! എങ്ങനെ സമാധാനം പാലിക്കാതിരിക്കും ! കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ദിവസം ളോഹക്കും താടിക്കും മുകളില്‍ കേരളാപ്പോലീസ് സമാധാനം നടത്തുന്നതും അതിന്റെപേരില്‍ വലിയ ഇടയന്‍ കുത്തിയിരുന്ന് ഉപവസിക്കുന്നതും നമ്മള്‍ ടിവിയില്‍ കണ്ടിരുന്നല്ലോ 1


കേരളാപ്പോലീസിന്റെ തോക്കും ലാത്തിയും ബാരിക്കേഡുമില്ലായിരുന്നെങ്കില്‍ മറ്റേ വിശ്വാസിയുടെ കുടലുമാല പ്രാര്‍ഥനാപൂര്‍വ്വം എടുത്ത് പുറത്തിടുമായിരുന്ന ഈ ആരാധന ആര്‍ക്കുവേണ്ടിയാണാവോ അല്ലെങ്കില്‍ ആരേയാണാവോ ? ആരാധനക്ക് എണീറ്റുനില്‍ക്കാന്‍ ശക്തിപോലുമില്ലാത്ത നേതാക്കന്മാര്‍ മറ്റുള്ളവരുടെചുമലില്‍ തൂങിപ്പോകുന്നതു കണ്ടപ്പോള്‍ ഒരു ക്രിസ്ത്യാനി എന്നപേരില്‍ അറിയപ്പെടുന്നല്ലോ എന്നോര്‍ത്ത് സ്വയം ലജ്ജതോന്നിപ്പോയി. സഹോദരനെതിരേ വിഷം ചീറ്റാന്‍ ഇതൊന്നും ഒരു ബലഹീനതയല്ല...പതിന്മടങ്ങു ശക്തിയാണുതാനും !



ഈ പിതാക്കന്മാരൊന്നും ബൈബിള്‍ വായിച്ചിട്ടില്ല എന്നറിയുന്നതില്‍ വളരെ സന്തോഷം :)


അല്ലെങ്കില്‍ ബൈബിളിലെഴുതിയിരിക്കുന്നതൊന്നും കാണാതിരിക്കില്ലല്ലോ !

ബൈബിള്‍ ഇങ്ങനെ പറയുന്നു :



നീ ബലിയര്‍പ്പിക്കാന്‍ വരുമ്പോള്‍ നിന്റെ സഹോദരനു നിന്നോടെന്തെങ്കിലും ഉണ്ടെന്നുതോന്നിയാല്‍ ബലിവസ്തു അവിടെവച്ചിട്ട് ആദ്യം പോയി സഹോദരനോടു രമ്യതപ്പെടുക...പിന്നീട് വന്നു ബലിയര്‍പ്പിക്കുക. അതു നിന്റെ ദൈവത്തിനു സ്വീകാര്യമായിരിക്കും.“


ഇതൊന്നും കാണാതെ അല്ലെങ്കില്‍ കണ്ടിട്ടും വകവെക്കാതെ മേശപ്പുറത്ത് കത്തികുത്തിവെച്ചിട്ട് അതിന്റെ ബലത്തില്‍ ആരാധന നടത്തുന്ന ഇവന്മാരെ ................... എന്നല്ലാതെ എന്താ വിളിക്കുക ? എന്നിട്ട് സമാധാനം പാലിക്കുന്നവരാണെന്ന് ഒരവകാശവാദവും ! ഇതിനെല്ലാം ജയ് വിളിക്കാന്‍ കുറെ കൊഞ്ഞാണന്മാരും ! 


ജാതി ചോദിക്കരുത് പറയരുത് എന്നു പറഞ്ഞ ശ്രീനാരായണ ശിഷ്യന്മാര്‍ ഇന്ന് ചരിത്രസംഭവമായ അവകാശപ്രഖ്യാപന റാലി നടത്തുന്നു ! ജാതിയുടെപേരില്‍ അവകാശം വേണമെന്നു പറയാന്‍ ! (പാവം ഗുരു! ) 

ദൈവത്തിന്റെ സ്വന്തം നാടെന്നു പറയുന്നതിന്റെ അര്‍ഥം ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ :)

Thursday, January 7, 2010

അമ്പലപ്പറമ്പിലെ ചെണ്ട (ആര്‍ക്കും കൊട്ടാം)

ആകമാന (ദരിദ്രവാസി) മലയാളികള്‍ക്കുമുള്ള സര്‍ക്കാര്‍ വക പുതുവത്സര സമ്മാനം !

ബസ് സമരത്തെത്തുടര്‍ന്ന് മിനിമം ചാര്‍ജ് നാലു രൂപയാക്കി പുതുക്കി നിശ്ചയിക്കാന്‍ മന്ത്രിസഭായോഗം ഇന്നു തീരുമാനിക്കും !

എന്നാല്പിന്നെ രണ്ട് ദിവസം മുന്‍പേ ഇതങ്ങു തീരുമാനിച്ചിരുന്നെങ്കില്‍ ഈ നാടകം വഹയില്‍ ഈ ദരിദ്രമലയാളികള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ ഒഴിവാകില്ലായിരുന്നോ മന്ത്രിപുംഗവന്മാരേ എന്നു ചോദിക്കാന്‍ തോന്നിപ്പോകുന്നു. കാറില്‍ നിന്നിറങ്ങാത്ത ജനസേവകന്മാര്‍ക്ക് ഇതൊന്നും മനസ്സിലായില്ലെങ്കിലും കാറില്‍ നിന്നിറങ്ങാത്ത “ബൂര്‍ഷ്വാക്കോടതിക്ക്” ജനത്തിന്റെ കഷ്ടപ്പാട് മനസ്സിലായി! കാരണം അവര്‍ ഒരിക്കലും ജനപക്ഷത്തല്ലല്ലോ...അവര്‍ ജനങ്ങളേ സേവിക്കാനുള്ളവരല്ലല്ലോ....പീഡിപ്പിക്കാനുള്ള മര്‍ദ്ദകോപകരണങ്ങളല്ലേ? കോടതിയുടെ ഇടപെടല്‍ കണ്ടപ്പോഴേ ഈ നാടകം ഇന്നു തന്നെ അവസാനിക്കും എന്ന് ഉറപ്പായിരുന്നു.

പമ്പരവിഡ്ഡികള്‍ എന്നല്ലാതെ ഈ ദരിദ്രവാസി മലയാളിക്കൂട്ടങ്ങളെ എന്തു വിളിക്കും?

അനുബന്ദമായി ഒരു മുന്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രി പറഞ്ഞതുകൂടി കേള്‍ക്കണം : “ ഞാന്‍ ഈ കളി എത്ര നടത്തിയതാ....ഇതൊക്കെ ഒരു ഒത്തുകളിയല്ലെ....ചാര്‍ജ് കൂട്ടാന്‍ തീരുമാനമെടുത്തു....എന്നാല്‍ അത് അവതരിപ്പിക്കാന്‍ ഒരു സമരം വേണം....ജനം എത്രകൂടുതല്‍ ബുധിമുട്ടുന്നോ അത്രയും കൂടുതല്‍ ചാര്‍ജ് വര്‍ദ്ധനെക്കെതിരേ പ്രതിഷേധം കുറയും....അതുകൊണ്ട് തെറ്റയില്‍ മന്ത്രി സമരവും മൂപ്പിക്കും....ചാര്‍ജും കൂട്ടും

ഇതൊന്നും നമുക്കറിയാന്‍ വയ്യാത്ത കാര്യമായിട്ടാണ് ആ മുന്‍ മന്ത്രി അവതരിപ്പിക്കുന്നത്...അങ്ങനെയൊന്നുമല്ല നേതാവെ....ഇങ്ങനത്തെ ചെറ്റത്തരം നിങ്ങള്‍ചെയ്തു എന്നും ഇനിയും ചെയ്തുകൊണ്ടിരിക്കും എന്നും അറിയുന്ന പ്രബുദ്ധമലയാളികള്‍ അടുത്ത തവണയും വോട്ട് ചെയ്ത് പൂര്‍വ്വാധികം ശക്തിയോടെ ചെറ്റത്തരങ്ങള്‍ തുടരാന്‍ അവസരം നല്‍കുന്നതായിരിക്കും ! അല്ലെങ്കില്‍ ഇന്‍ഡിയയിലെ ഏറ്റവും ബസ് ചാര്‍ജ് കൂടിയ സ്ഥലം കേരളം ആകില്ലായിരുന്നല്ലോ....

നമുക്ക് വലുത് ഉണ്ണിത്താന്റെ സംഗമവും, കാരണവര്‍ വധവും, പോള്‍ കൊലപാതകവും, മറ്റു വാണിഭങ്ങളുമൊക്കെയാണല്ലോ.....അതിനല്ലേ മസാല കൂടുതല്‍ !


“കേരളമെന്നു കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളില്‍ “ 
തിളച്ച് തിളച്ച് ഇപ്പോള്‍ ആകപ്പാടെ ഞരമ്പുരോഗം മാത്രമേയുള്ളൂ എന്നായിരിക്കുന്നു !
മറ്റൊന്നുമൊരു പ്രശ്നവുമല്ല !