Wednesday, November 25, 2009

ഇതോ നവവിപ്ലവരാഷ്ട്രീയം?

പിണറായി വിജയന്റെ വീട് എന്ന പേരിൽ വന്ന വ്യാജ ഇമെയിൽഫോട്ടോ ഫോർവേർഡ് ചെയ്തു മാനഹാനി ഉണ്ടാക്കി എന്നതിന്റെ പേരിൽ സഖാവ് നൽകിയ പരാതിയിൽ കേരളത്തിലെ പാവം പോലീസ് ഓരോരുത്തരേയായി പൊക്കിക്കൊണ്ടിരിക്കുന്നു എന്ന വാർത്ത ഇമെയിൽ ഉപയോഗിക്കുന്ന മിക്ക ആളുകളേയും ഭീതിപ്പെടുത്തിക്കൊണ്ടിരിക്കുന്നു !

ഈ മെയിൽ ആരുടേയോ ബുദ്ധിയിൽ ഉദിച്ച തമാശോ ,കാര്യമോ ആണ് . എന്നാൽ ഈ മെയിൽ കിട്ടിയ ലക്ഷക്കണക്കിനു ആളുകൾ അതു നേരുതന്നെ എന്നു വിചാരിച്ച് മറ്റുള്ള സുഹ്രുത്തുക്കൾക്ക് ഫോർവേർഡ് ചെയ്തു. ചിലർ മെയിൽ ഉപയോഗിക്കുന്നതുതന്നെ വരുന്ന മെയിലുകൾ ഫോർവേർഡ് ചെയ്യാനാണ്. അതു ശരിയോ തെറ്റോ എന്നു ആരും പരിശോധിക്കാറില്ല. അങ്ങനെ അയച്ച ചിലർ ഇപ്പോൾ കുടുങ്ങിയിരിക്കുന്നു !

എനിക്ക് തന്നെ ഏകദേശം പത്തോളം സുഹ്രുത്തുക്കൾ ഇതേ മെയിൽ അയച്ചു തന്നിരുന്നു. എന്നാൽ പുതിയ പാർട്ടിയേക്കുറിച്ചും അതിന്റെ നേതാവിനേക്കുറിച്ചും  അവർ എന്തുചെയ്യും എന്നതിനേക്കുറിച്ചും ഏകദേശധാരണ ഉണ്ടായിരുന്നതിനാൽ ഭയം തോന്നി മാത്രം ഞാൻ അതു ഫോർവേർഡ് ചെയ്തില്ല!(കളവാണെന്നു വിചാരിച്ചുപോലുമില്ല) എന്റെ ഭാഗ്യം ! എന്തുകൊണ്ട് ഒരു കമ്മ്യൂണിസ്റ്റ് നേതാവിനേക്കുറിച്ച് ജനം ഇങ്ങനെ വിശ്വസിക്കുന്നു എന്നു ഇതേവരെ ഒരു പാർട്ടി ബുജിയും ഭാഗ്യത്തിൻ ചർച്ചിച്ചിട്ടില്ല !

പഴയകാല കമ്മുണിസ്റ്റ്പാർട്ടിക്കാർ ആരെങ്കിലും ഇപ്പോഴുണ്ടെങ്കിൽ ചിലതെല്ലാം ചിന്തിക്കുന്നത് നല്ലതായിരിക്കും :

  • ഇ.എം.എസ്, എ.കെ.ജി , നായനാർ എന്നിവർക്കെതിരേ ഇങ്ങനെ ഒരു ആരോപണം വന്നിരുന്നു എങ്കിൽ ജനം അതു വിശ്വസിക്കുമോ? എന്തിന് ഇന്നത്തെ മുഖ്യമന്ത്രി അച്യുതാനന്തനെതിരേ വന്നാലെങ്കിലും ജനം അതു വിശ്വസിക്കുമോ?
  •  
  • ഇ.എം.എസ്, എ.കെ.ജി എന്നിവർക്കൊക്കെ ഇങ്ങനെ പാർട്ടിക്കാർക്കെതിരെ അപവാദപ്രചാരണമഴിച്ചുവിടുന്നവരെ പോലീസിനെ ഉപയോഗിച്ച് നിയന്ത്രിക്കാൻ അവസരം കിട്ടിയിരുന്നെങ്കിൽ അവർ ഉപയോഗിക്കുമായിരുന്നോ അതോ സത്യം പുറത്തുകൊണ്ടുവന്ന് അതിനേ നേരിടാൻ ശ്രമിക്കുമായിരുന്നോ ?
  •  
  •  യൂത്ത്കോൺഗ്രസ്സുകാർ ആവശ്യപ്പെടുന്നത് പോലെ എന്തുകൊണ്ട് പിണറായിയുടെ വീടിന്റെ പടം എന്തുകൊണ്ട് കൈരളി, ദേശാഭിമാനി എന്നിവ പ്രസിദ്ധീകരിക്കാൻ ശ്രമിക്കുന്നില്ല ?
  •  
  • ഏതോ കോൺഗ്രസ്സുകാർ ഒരിക്കൽ ആ വീടിന്റെ പടം എടുക്കാൻ ശ്രമിച്ചതിന് തല്ലു മേടിച്ചു എന്നും ഒരിക്കൽ കേട്ടിരുന്നു ! (ശരിയാണോ എന്നറിയില്ല). അല്ലെങ്കിൽ എതിരാളികളായ കോൺഗ്രസ്സുകാരെങ്കിലും ആ പടം പുറത്തു വിടേണ്ടതല്ലേ?
  •  
  • പിണറായി എന്നതു ഇസെഡ് ക്ലാസ്സ് സുരക്ഷയുള്ള നേതാവാണോ ഇത്രക്കു രഹസ്യം സൂക്ഷിക്കാൻ? (പ്രധാനമന്ത്രിയുടെ വീടിന്റെ പടം പോലും ലഭ്യമാണ്!)
  •  
  • എന്തുകൊണ്ടാണ് ലളിതജീവിതത്തിൽ വിശ്വസിക്കുന്ന യഥാർഥ കമ്മുണിസ്റ്റുകൾ പോലും ഈ പടം വെളിച്ചത്തുകൊണ്ടുവന്ന് പാർട്ടിയുടെ ആത്മാഭിമാനം കാത്തുസൂക്ഷിക്കണം എന്നാവശ്യപ്പെടാത്തത്?
  •  
  • അടിയന്തിരാവസ്ഥകാലത്തേതുപോലെ അധികാരം എന്ന മർദനോപകരണമുപയോഗിച്ച് എതിർസ്വരങ്ങളേയെല്ലാം കുഴിച്ചുമൂടാം എന്ന വിചാരം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനോ അതിന്റെ ഏതെങ്കിലും നേതാവിനോ ചേർന്നതാണോ? അങ്ങിനെ സാധിക്കില്ല എന്നു തെളിയിച്ച പ്രസ്ഥാനം തന്നെയല്ലേ  ഇത്?
  •  
  • ഇരുമ്പ്മറക്കുള്ളിൽ ലോകം കീഴടക്കാം എന്നു വിചാരിച്ച പല കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടേയും ഇന്നത്തെ അവസ്ഥ ഈ നേതാക്കാന്മാരും അണികളും കാണുന്നില്ലേ? 
  •  
  • പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി സംരക്ഷിക്കുകയും വളർത്തപ്പെടുകയും ചെയ്യേണ്ട ഒരു പാർട്ടിയായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി മാറിയെങ്കിൽ അതില്പരം മറ്റെന്ത് അപചയമാണ് ഒരു ജനകീയപാർട്ടിക്കു വരാനുള്ളത് !
കൂടുതൽ എഴുതാൻ ഭയം എന്നെ അനുവദിക്കുന്നില്ല . അതിന്റെ പേരിലും എന്തും സംഭവിക്കാമല്ലോ ! കമെന്റ് ചെയ്യുന്നവരും സ്വന്തം റിസ്കിൽ ധൈര്യം ഉണ്ടെങ്കിൽ മാത്രം ഇവിടെ പ്രതികൂലമായി കമെന്റ് ചെയ്യാവൂ.. നാട്ടുകാരൻ ഒരു പരിണിതഫലത്തിനും ഉത്തരവാദിയായിരിക്കുന്നതല്ല.

ഒടുവിൽകിട്ടിയ വിവരമനുസരിച്ച് ഈ കേസിൽ പ്രതിയാവർ ചെയ്തിരിക്കുന്നത് മൂന്ന് വർഷം വരെ കഡിന തടവ് ലഭിക്കുന്ന കുറ്റമാണെന്നാണ് ! ആ പാവം യുവാക്കൾ കേസിൽനിന്നും രക്ഷപെടാൻ പാർട്ടിക്കാരുടെ കാലുപിടിക്കുകയും സ്വന്തക്കാരുടെ മുഴുവൻ കമ്മ്യുണിസ്റ്റ് ബന്ധങ്ങളും പാർട്ടി ഓഫീസിൽ തെളിവായി നിരത്തുകയുമാണ് (പാർട്ടി അനുഭാവിയാണെന്നു തെളിയിക്കാൻ !)

വ്യാജ സന്ദേശം നിർമ്മിച്ചവരേ ഇതേവരെ പിടികൂടാതെ മെയിൽ ഫോർവേർഡ് ചെയ്ത ലക്ഷക്കണക്കിന് ആളുകളിൽനിന്നും ചിലരേ മാത്രം പിടികൂടിയതിന്റെ പിന്നിലേ ന്യായം എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല! അതോ ബാക്കിയുള്ള ലക്ഷക്കണക്കിനു ആളുകളെ പിന്നലെ പിടികൂടുമോ ? എങ്കിൽ അവരെല്ലാവരും രക്ഷപെടാൻ പാർട്ടിക്കൂർ തെളിയിച്ചാൽ അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒന്നുമാലോചിക്കേണ്ടിവരില്ല !

പാർട്ടിയും സഖാക്കളും ഒന്നുമനസ്സിലാക്കുക :

ഈ കൊച്ചുകേരളത്തിൽ പാർട്ടിയും സഖാക്കന്മാരുമല്ലാതെയും കുറച്ച് പാവങ്ങൾ ജീവിക്കുന്നുണ്ട് . അവരെ എങ്ങിനെയെങ്കിലും ജീവിക്കാൻ അനുവദിക്കുക ! ഒരു ഇമെയിൽ ഫോർവേർഡ്ചെയ്തുപോയി എന്ന തെറ്റിന് കൊടുംക്രിമിനലുകൾ ആക്കാതിരിക്കുക !

“മുഖം നന്നല്ലാത്തതിനു കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ടു കാര്യമില്ല “

69 comments:

നിരക്ഷരൻ said...

:)

നിരക്ഷരൻ said...

ഒന്ന് ചിരിച്ചിട്ട് പോകുന്നതിന്റെ പേരില്‍ എന്ത് പുകിലുണ്ടായാലും ഞാനങ്ങ് സഹിക്കും. അല്ലപിന്നെ :)

മുക്കുവന്‍ said...

njanum onnu chirikkattey.. :) I already got a warning from News@Kerala...

chithrakaran:ചിത്രകാരന്‍ said...

ബ്ലോഗിന്റെ സ്വാതന്ത്ര്യവും,ശക്തിയും ഉയര്‍ത്തിപ്പിടിക്കുന്ന ധീരമായ പോസ്റ്റിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

ഉന്നത നിയമപാലകരുമായി സ്വാധീനിക്കാനാകുന്ന അടുത്ത ബന്ധമുള്ളവര്‍ക്ക് രാഷ്ട്രീയത്തിനുപകരം അസഹിഷ്ണുതയുടെ മസിലുചുരുട്ടി ശത്രുദ്രോഹം നടത്താനുള്ള ജനവിരുദ്ധതയുടെ അപകടകടകരമായ സാധ്യതകളുണ്ട് ഈ നിയമത്തിന്.
ഒരു ഭീകരനെ,രാജ്യദ്രോഹിയെ,മനോവൈകല്യം ബാധിച്ച ക്രിമിനലിനെ, കൈകാര്യം ചെയ്യേണ്ട ശക്തമായ നിയമമുപയോഗിച്ച് ഏതു നിരപരാധികളെയും കോടതിയില്‍ കേസ് എത്തുന്നതുവരെയെങ്കിലും വെള്ളം കുടിപ്പിക്കാനും,മാനസികമായി പീഢിപ്പിക്കാനും,മാനഹാനിയുണ്ടാക്കാനും,ജോലിനഷ്ടത്തിന് ഹേതുവാകാനും പ്രത്യേകിച്ച് ഒരു കുറ്റവും ചെയ്യാത്ത നെറ്റ് ഉപയോക്താവിനെ വിധേയനാക്കാന്‍ ഈ നിയമം പൊക്കിപ്പിടിക്കുന്ന ആര്‍ക്കും കഴിയും.

കേസ് കോടതിയിലെത്താന്‍ രണ്ടു കൊല്ലമെടുക്കാം. അതിനിടക്കുണ്ടാകുന്ന മാനഹാനിയും,ചിലവുകളും,തലവേദനയും,ജാമ്യക്കാരെ മുഷിപ്പിക്കാതെ കൊണ്ടു നടക്കുന്ന സാമര്‍ത്ഥ്യവും എല്ലാം നല്ലൊരു കുരിശാകും. നെറ്റിലേ കേറണ്ട എന്ന് തോന്നിപ്പോകും. ഈ നിയമം ശത്രു സംഹാരത്തിനായി ഉപയോഗിക്കുന്ന മാടംബികള്‍ക്കും അത്രേ ആഗ്രഹമുള്ളു.നെറ്റില്‍ കേറരുത്. ഫലത്തില്‍ നെറ്റിലെ ആശയവിനിമയത്തെ നിയന്ത്രിക്കുക എന്നതാണ് ഇതിന്റെ രാഷ്ട്രീയം.
ഇതുമായി ബന്ധപ്പെട്ട ചിത്രകാരന്റെ പോസ്റ്റ്:ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും !!!

kichu / കിച്ചു said...

ഞാനും ഒന്നു ചിരിച്ചോട്ടെ :)തല്ലരുത് :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എന്തിനും ഏതിനും ആത്മരോഷം കൊള്ളുന്ന താങ്കള്‍ ആ മാളികയുടെ ചിത്രം ഇ മെയിലുകളില്‍ പറന്നു നടന്നപ്പോളും, പലരും അതൊക്കെ ഇവിടെ ബ്ലോഗ്ഗ് പോസ്റ്റുകളാക്കി ഉല്ലസിച്ചപ്പോളും “കമാ’ എന്നൊരക്ഷരം ഉരിയാടിക്കണ്ടിട്ടില്ലല്ലോ...! നിയമം എല്ലാവര്‍ക്കും ബാധകമാണു സുഹൃത്തേ..പിണറായി വിജയന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവാണെങ്കിലും , ആത്യന്തികമായി എന്നെയും താങ്കളെയും പോലെ മജ്ജയും മാംസവുമുള്ള ഒരു മനുഷ്യനാണ് ..അദ്ദേഹത്തിനും ചില മനുഷ്യാവകാശങ്ങളൊക്കെയുണ്ട്..ഒരാളെ വേട്ടയാടുന്നതിനു ഒരതിരുണ്ട്..ഹൊ..”നിരപരാ‍ധി”കളായ ചെറുപ്പക്കാര്‍..ഒന്നും അറിയത്തില്ലാത്ത പാവങ്ങള്‍ !!!!

ഹരീഷ് തൊടുപുഴ said...

അച്ചായാ..

വ്യാജ ഇ-മെയില്‍ ഫോര്‍വേര്‍ഡുകള്‍ മുഖേന അദ്ദേഹത്തിനുണ്ടായ മാനഹാനി സാരമില്ല എന്നാണോ താങ്കള്‍ നിരൂപിക്കുന്നതു..??
ഒരു ഇന്ത്യന്‍ പൌരനു ലഭിക്കേണ്ട മൌലികാവകാശങ്ങള്‍ അദ്ദേഹത്തിനു ലഭിക്കുവാന്‍ അര്‍ഹതയില്ല എന്നാണൊ വ്യക്തമാക്കുന്നതു..??
പിണറായി വിജയന്‍ എന്തോ എന്തരോ ആവട്ടെ..??
കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രെട്ടറിയാണു എന്ന ഒറ്റകാരണത്താലോ, അദ്ദേഹത്തിന്റെ യഥാര്‍ത്ഥ വീടിന്റെ പടം കേരളത്തിലെ ജനങ്ങളുടെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ചില്ല എന്ന കാരണങ്ങളാലോ അദ്ദേഹത്തിനു നീതി ലഭിക്കരുതു എന്നതു ന്യായമാണോ..??

വീട്ടിലിരിക്കുന്ന കാര്‍ന്നോമാരേയും, അമ്മ പെങ്ങന്മാരേയും അവഹേളിക്കുന്ന രീതിയിലുള്ള ഇത്തരത്തിലുള്ളതോ, മറ്റു രീതികളിലുള്ളതോ ആയ ഇ(എ)-മെയില്‍ ഫോര്‍വേര്‍ഡുകള്‍ നെറ്റില്‍ പാറിക്കളിക്കുമ്പോഴേ നമുക്കു ചൊറിച്ചില്‍ വരൂ.
അതു പോലുള്ള കുറേയെണ്ണത്തിന്റെ ചെറ്റത്തരത്തിനു കടിഞ്ഞാണിടാനെങ്കിലും ഈ ഉദ്യമം കൊണ്ടു സാധിക്കട്ടെ..

ലാല്‍ സലാം..

Calvin H said...

“അല്ലെങ്കിൽ എതിരാ‍ളികളാ‍യ കോൺഗ്രസുകാർ എങ്കിലും പുറത്ത് വിടേണ്ടതല്ലേ?”

അങ്ങിനെ പുറത്ത് വിടാൻ മാത്രം ഒന്നുമില്ലാത്തത് കൊണ്ട് തന്നെ :) അല്ലെങ്കിൽ അവരെങ്കിലും പുറത്ത് വിടാതിരിക്കുമൊ? :)

പിന്നെ ഇപ്പോൾ ഇ-മെയിലിലൂടെ പറത്തിവിട്ട ചേട്ടനും കോൺഗ്രസ് അനുഭാവി തന്നെയാണ്. യേത്?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

"ഇതോ നവവിപ്ലവരാഷ്ട്രീയം?"

ഈ ചോദ്യം ചോദിക്കേണ്ടത് ഈ മെയില്‍ ആദ്യം അയച്ചവനോടാണു..ഇതാണോ രാഷ്ട്രീയം എന്ന്? അല്ലെങ്കില്‍ ഇതേ ചോദ്യം ഇന്നലെ പത്ര സമ്മേളനം നടത്തിയ യൂത്ത് കോണ്‍‌ഗ്രസ് നേതാക്കളോടും ചോദിക്കാം.

മാഷേ,പിണറായി വിജയന്‍ വീടു വച്ചിരിക്കുന്നത് ചന്ദ്രനിലോ, ചൊവ്വയിലോ അല്ല.കണ്ണൂര്‍ ജില്ലയിലെ പിണറായി എന്ന സ്ഥലത്ത് റോഡരികിലാളു.അതവിടെ മൂടിയിട്ടിട്ടോ അല്ലെങ്കില്‍ മാജിഷ്യന്‍ മുതുകാട് കാണിക്കുന്നത് പോലെ “ വാനീഷിംഗ്” ചെയ്തിട്ടോ ഇല്ല..ഏതൊരാള്‍ക്കും അവിടെ ചെന്നാല്‍ അതു കാണാവുന്നതാണു.ഞാനും കണ്ടിട്ടുണ്ട്.അദ്ദേഹത്തിന്റെ മകളുടെ കല്യാണ റിസപ്ഷന്‍ ഒക്കെ അവിടെ വച്ചാണു നടത്തിയത്.സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ള ഒട്ടനവധി പേര്‍ അന്നവിടെ ചെന്നിട്ടുണ്ട്.മാധ്യമക്കാരും പോയിട്ടുണ്ടാവും.ഫോട്ടോ ഒക്കെ ആര്‍ക്കും എടുക്കാം.നാട്ടില്‍ ആരെങ്കിലും നിങ്ങളെക്കുറിച്ച് അപവാദം പറഞ്ഞാല്‍ അതൊക്കെ തെറ്റാണെന്ന് തെളിയിച്ചു കൊണ്ടു നടക്കുകയല്ലേ പണീ...?അങ്ങനെ ചെയ്യുന്നവര്‍ക്കുള്ള ചെറിയൊരു താക്കീതായിട്ട് ഇപ്പോളുള്ള ഈ കേസിനെ കണ്ടാല്‍ മതി.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വ്യാജ സന്ദേശം നിർമ്മിച്ചവരേ ഇതേവരെ പിടികൂടാതെ മെയിൽ ഫോർവേർഡ് ചെയ്ത ലക്ഷക്കണക്കിന് ആളുകളിൽനിന്നും ചിലരേ മാത്രം പിടികൂടിയതിന്റെ പിന്നിലേ ന്യായം എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല!


തിരക്കുകള്‍ കാരണം താഴെ കൊടുത്തിരിക്കുന്ന വാര്‍ത്ത താങ്കള്‍ കണ്ടു കാണാന്‍ ഇടയില്ല..നുണകള്‍ എഴുതി പോസ്റ്റ് ചെയ്യുന്നതിനു മുന്‍‌പ് എല്ലാ പഴുതും അടക്കണം സുഹൃത്തേ...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

Date : November 24 2009
പിണറായിക്കെതിരായ ഇ-മെയില്‍: പ്രധാനപ്രതിയെ കണ്ടെത്തി

തിരുവനന്തപുരം: വിദേശമലയാളിയുടെ ആഡംബരവസതി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടെന്ന പേരില്‍ ഇ-മെയില്‍ തയ്യാറാക്കിയ ആളെ സൈബര്‍ പോലീസ്‌ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ റാന്നി പെരുംപട്ടി തിയാടിക്കല്‍ പാലയ്‌ക്കാമണ്ണില്‍ വീട്ടില്‍ റെനിമാത്യുവാണ്‌ വിവാദ ഇ-മെയില്‍ തയ്യാറാക്കിയത്‌. ഇയാളിപ്പോള്‍ ഖത്തറിലാണ്‌.

എറണാകുളം സ്വദേശിയും ബി.എസ്‌.എന്‍.എല്‍. ജീവനക്കാരനുമായ റോയി മണപ്പള്ളി എന്നയാളിന്റെ ഓര്‍ക്കൂട്ട്‌ പ്രൊഫൈലില്‍ നിന്നാണ്‌ റെനി മാത്യുവിന്‌ വീടിന്റെ ചിത്രം ലഭിച്ചത്‌. കഴിഞ്ഞ മാസം 31നാണ്‌ റോയി മണപ്പള്ളി വീടിന്റെ ചിത്രമെടുത്തത്‌. സിനിമ-സീരിയല്‍ ബന്ധങ്ങളുള്ള റോയി മലയാള സിനിമയിലെ ഒരു പ്രമുഖ നടനുമൊത്താണ്‌ വീട്ടിലെത്തിയത്‌. തിരികെ മടങ്ങുമ്പോഴാണ്‌ ചിത്രമെടുത്തത്‌. ഷൂട്ടിങ്‌ ലൊക്കേഷന്‍ എന്ന രീതിയിലാണ്‌ ചിത്രമെടുത്തത്‌. വീടിന്റെ ഉടമ പ്രമോഷിന്റെ പേരില്‍ തന്നെയാണ്‌ ചിത്രം ഓര്‍ക്കൂട്ട്‌ പ്രൊഫൈലില്‍ ഉള്‍പ്പെടുത്തിയത്‌.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഓര്‍ക്കൂട്ടില്‍ നിന്നും ചിത്രം ഡൗണ്‍ലോഡ്‌ ചെയ്‌ത റെനി മാത്യു ചിത്രത്തിലുണ്ടായിരുന്ന പ്രമോഷിന്റെ വീട്‌ എന്ന വിശേഷണം മാറ്റി പിണറായി വിജയന്റെ വീട്‌ എന്ന തലക്കെട്ട്‌ നല്‍കി സുഹൃത്തുക്കള്‍ക്ക്‌ അയച്ചുകൊടുക്കുകയായിരുന്നെന്ന്‌ സൈബര്‍ പോലീസ്‌ പറഞ്ഞു. കഴിഞ്ഞ പത്തിനാണ്‌ ഇയാള്‍ വിവാദ ഇ-മെയില്‍ തയ്യാറാക്കിയത്‌. ഖത്തറിലെ താമസസ്ഥലത്താണ്‌ കുറ്റകൃത്യം അരങ്ങേറിയത്‌. ഐ.ടി ആക്ട്‌ പ്രകാരം ഇയാള്‍ക്കെതിരെ ഇ-മെയിലിലൂടെ നോട്ടീസ്‌ അയച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിയമ നടപടികളുമായി സഹകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ്‌ പറഞ്ഞു. ചിത്രമെടുത്ത റോയി മണപ്പള്ളിയും ഇ-മെയില്‍ തയ്യാറാക്കിയ റെനി മാത്യുവും ഓര്‍ക്കൂട്ടിലെ സുഹൃത്തുക്കളാണ്‌. സംഭവം വിവാദമായതോടെ റോയി തന്റെ ഓര്‍ക്കൂട്ട്‌ പ്രൊഫൈലില്‍ നിന്ന്‌ വീടിന്റെ ചിത്രം നീക്കം ചെയ്‌തതായി കണ്ടെത്തി.

റെനി മാത്യു തയ്യാറാക്കിയ ഇ-മെയിലിന്‌ മലയാളത്തിലുള്ള തലക്കെട്ടുകളോടെ വ്യാപക പ്രചാരം നല്‍കിയത്‌ കായംകുളം ഭരണിക്കാവ്‌ കുന്നില്‍വീട്ടില്‍ കെ.ആര്‍. മനോജ്‌ (39), കോട്ടയം ഏറ്റുമാനൂര്‍ ഈസ്റ്റ്‌ ഗേറ്റില്‍ വലിയടത്ത്‌ ഇല്ലത്ത്‌ കാര്‍ത്തിക്‌ (20) എന്നിവരായിരുന്നു. ഇവരെ 22ന്‌ പോലീസ്‌ അറസ്റ്റുചെയ്‌തിരുന്നു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മൂന്ന്‌ കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക്‌ മജിസ്‌ട്രേറ്റ്‌ ഫിലിപ്പ്‌ തോമസ്‌ നിബന്ധനകള്‍ക്ക്‌ വിധേയമായി ജാമ്യം നല്‍കി. സൈബര്‍ ക്രൈം പോലീസ്‌ സ്റ്റേഷന്‍ ഡിവൈ.എസ്‌.പി ജെ. സുകുമാരപിള്ള, ഹൈടെക്‌ സെല്‍ ഡിവൈ.എസ്‌.പി എന്‍. വിനയകുമാരന്‍ നായര്‍, സി.ഐ.മാരായ വി.കെ അജിത്‌ മോഹന്‍, ഇ.എസ്‌. ബിജുമോന്‍ എന്നിവരടങ്ങുന്ന സംഘമാണ്‌ കേസന്വേഷണം നടത്തിയത്‌.

Manikandan said...

നാട്ടുകാരാ ഞാനൊന്നും പറയാനില്ല കാരണം തോക്കില്ലാതെ ഉണ്ട കൊണ്ട് കാര്യം സാധിക്കാന്‍ അറിയാവുന്ന ആളുകളാണ് ഇവരെല്ലാം. അങ്ങനെ യാത്രചെയ്യുന്നത് തെറ്റാണെന്ന് അറിയാത്തതുകൊണ്ടാണല്ലൊ ഈ പാവം പണ്ട് ലാപ് ടൊപ്പിന്റെ കവറില്‍ ഉണ്ടയും കൊണ്ട് വിമാനത്തില്‍ പോയത്. :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മണി കണ്ഠാ...

ഹ ഹ..അരിയെത്ര?
പയറഞ്ഞാഴി !

അങ്ങാടിയില്‍ തോറ്റതിനു അമ്മയോട് !

നാട്ടുകാരന്‍ said...

പ്രിയ സഖാവ് സുനിൽ,

ഞാൻ നുണ പറഞ്ഞു എന്നുപറയല്ലേ? എനിക്കു പേടിയാണ് ! കാരണം പോലീസ് നിങ്ങളുടെ കൈയിലാണ്. എന്നെ ഏതുവകുപ്പിലാകും പെടുത്തുക എന്ന് നിങ്ങൾക്ക് പോലും നിശ്ചയമുണ്ടാവില്ല...പിന്നെയല്ലേ എന്റെ കാര്യം! സെബാസ്റ്റിയൻ പോൾ പറഞ്ഞതുപോലെ രാജാവിനേക്കാൾ രാജഭക്തിയുള്ളവരും സെക്രട്ടറിക്ക് പോപ്പിനേക്കാൾ അപ്രമാദിത്വം ഉണ്ടെന്ന് വിചാരിക്കുന്നവരും ഇന്നുമുണ്ട് !

ഞാൻ എഴുതിയത് നുണ പ്രചരിപ്പിച്ചതല്ല...മലയാളത്തിലെ പ്രധാനപ്പെട്ട (ബൂർഷ്വ) പത്രങ്ങളിൽ വന്ന വാർത്തകളാണ് !. സുനിലിനു വാർത്തകിട്ടിയത് നേരു നേരത്തെ അറിയിക്കുന്ന പത്രത്തിൽ നിന്നണെന്നു വിശ്വസിക്കട്ടെ.

നാട്ടുകാരന്‍ said...

എല്ലാവർക്കും ചിരിക്കാമെന്നു തോന്നുന്നു !

ചിരി സൈബർക്രൈമിൽ പെടുമോ എന്നു നിയമോപദേശം തേടുന്നത് നന്നായിരിക്കും !

ഹരീഷ് തൊടുപുഴ said...

മണീ..

ഉണ്ടയാണൊ ഇവിടുത്തെ പ്രശ്നം..??
അതോ ഒരാളെ അവഹേളിക്കുന്നതും അയാള്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയെ താറടിച്ചു കാണിക്കുന്നതുമാണൊ ഉല്‍കൃഷ്ടമായതു..??

നാട്ടുകാരന്‍ said...

ഹരീഷ്,

ഒരു മഹാപ്രസ്താനത്തിന്റെ നേതാവ് അതും ഭരണം കൈലുള്ള നേതാവ് ഇങ്ങനെയാണോ നീതി തേടുന്നത് ?

ഈ നീതിബോധമുള്ള നേതാവിന്റെ പിണിയാളുകൾ തന്നെയല്ലേ ഇവിടുത്തെ ന്യായാധിപതിയെ അവർക്കിഷ്ടപ്പെട്ടില്ല എന്ന കാരണത്താൽ പ്രതീകാത്മകമായി നാടുകടത്തിയത് ?

ബാക്കിയൊക്കെ ചിത്രകാരൻ പറയുന്നതുപോലെ

“നെറ്റ് ഉപയോക്താക്കളായ എലിക്കുഞ്ഞന്മാരോട് ഗദായുദ്ധം നടത്തിയാണോ വലിയൊരു പാര്ട്ടിയുടെ അഭിമാനമായ നേതാവ് തന്റെ കറകളഞ്ഞ രാഷ്ട്രീയ ജീവിതത്തിന്റെ വെന്നിക്കൊടി പാറിക്കാന് പോകുന്നത് ? “

നാട്ടുകാരനും വിചാരിക്കുന്നു.

ഹരീഷ് തൊടുപുഴ said...

നാട്ടുകാരന്‍,

പിന്നെ എന്താനാവോ ചെയ്യേണ്ടിയിരുന്നതു..??
ഒന്നു പറഞ്ഞു തന്നാട്ടേ..??

നാട്ടുകാരന്‍ said...

മണീ,

നേതാവ് ഉണ്ടയുമായിപ്പോയാൽ അത് അറിവില്ലായ്മ ! മണി ഇ മെയിൽ ഫോർവേർഡ് ചെയ്താൽ അതു അന്താരാഷ്ട്ര സൈബർ ഭീകരത !

മണി കേരളത്തിലൊന്നുമല്ലേ ജീവിക്കുന്നത് :)

നാട്ടുകാരന്‍ said...

ഹരീഷ്,
ചെയ്തതു തന്നെ ധാരാളം !
ഇനിയും ഒരു പത്തു നാല്പത് ലക്ഷം ആളുകൾ ഇവിടെ ഇന്റെർനെറ്റ് ഉപയോഗിക്കുന്നു. അവന്മാരേക്കൂടേ ഒന്നു ശരിയാക്കണം !

നിങ്ങൾ സ്ഖാക്കന്മാരെല്ലാം ഒന്നു ഉഷാറായാൽ കാര്യം നടക്കും !

ഹരീഷ് തൊടുപുഴ said...

നട്ടുകാരന്‍..

മുന്‍പേ ഞാന്‍ പറഞ്ഞിരുന്നു..
പിണറായി എന്തോ എന്തിരോ ആവട്ടെ..??

അദ്ദേഹത്തിനു നീതി നിഷേധിക്കുന്നതില്‍ താങ്കള്‍ കാണുന്ന യുക്തിയാണെനിക്കു മനസ്സിലാകാത്തതു..??


പിന്നെ, ഞങ്ങളു സഖാക്കന്മാരുഷാറാകുന്ന കാര്യം...

ഹിഹിഹി...
അതു വേണോ സഖാവേ..??
ഒരു ബീഡിയുണ്ടെങ്കില്‍ തീപ്പെട്ടി എടുക്കാനും ഞങ്ങള്‍ക്കറിയാം..

Calvin H said...

സുനിൽ എഴുതിയ വാർത്ത മാതൃഭൂമിയിലും വന്നതാണ്
http://www.mathrubhumi.com/php/newFrm.php?news_id=1264957&n_type=NE&category_id=3&Farc=

നാട്ടുകാരാ ആടിനെ പട്ടിയാക്കാൻ ശ്രമിക്കരുത്.
ഇനി സുനിൽ പറഞ്ഞ ആ കമന്റിനു എന്തു മറുപടി പറയുന്നു? അറസ്റ്റ് ചെയ്യേണ്ടവരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ

ഹരീഷ് തൊടുപുഴ said...

മനോരമയില്‍ നിന്നും ഞാനും ആ വാര്‍ത്ത വായിച്ചിരുന്നു..:)

നാട്ടുകാരന്‍ said...

സുനിൽ, കാൽവിൻ....
മംഗളത്തിൽ വന്ന ഈ റിപ്പോർട്ട് ഒന്നു വായിച്ച് നോക്കുക.

നാറ്റുകാരന് പണ്ടേ ആടും പട്ടിയുമൊന്നും തിരിച്ചറിയാൻ വയ്യ. കാരണം ദേശാഭിമാനി നേരത്തേയും താമസിച്ചും വായിക്കാറില്ല.

നാട്ടുകാരന്‍ said...

സുനിൽ, കാൽവിൻ....
മനോരമയിൽ വന്ന ഈ റിപ്പോർട്ട് ഒന്നു വായിച്ച് നോക്കുക.

നാട്ടുകാരന്‍ said...

എന്ത് മാർഗ്ഗമുപയോഗിച്ചാണെങ്കിലും സത്യം പുറത്ത് വരുന്നത് തടയണം !

babetten said...

ഇതു തന്നെയാ ഞാനും പറഞ്ഞതു.. ഇതൊരു കഴമ്പില്ലാത്ത വാദമാണേന്നു പറഞ്ഞാ വീടീന്റെ പടമങ്ങിടണം.. ആല്ലാതെ ഇതു ഫൊര്‍വഡു ചെയ്തവരെ...
http://entepenguin.co.cc/?p=564
എല്ലാ ഈ-മെയില്‍ ഫോര്‍വേഡികള്‍ക്കും , വിരോധത്തോടെ

Manikandan said...

അന്ന് തന്റെ ലാപ് ടോപ്പിന്റെ കവറില്‍ വെടിയുണ്ട വന്നതിനെപ്പറ്റി സഖാവ് പിണറായി വിജയന്‍ നല്‍‌കിയ വിശദീകരണം മിക്കവാറും എല്ലാ മലയാളികളും വിശ്വസിച്ചു. കാരണം അദ്ദേഹം അറിഞ്ഞുകൊണ്ട് ഇത്തരം ഒരു അബദ്ധം പ്രവര്‍ത്തിക്കും എന്ന് ആരും കരുതന്നില്ല. എന്നാല്‍ ഇവിടെ പ്രതിപാദിച്ച ഇ മെയിലിലെ വീടിന്റെ ചിത്രം സഖാവ് പിണറായി വിജയന്റേതാണെന്നുതന്നെ ആരെങ്കിലും വിശ്വസിച്ചു എങ്കില്‍ അത് കറകളഞ്ഞ ഒരു രാഷ്ട്രീയ പ്രതിച്ഛായ അദ്ദേഹത്തിനില്ല എന്നതിന്റെ തെളിവല്ലെ. അതുകൊണ്ടു തന്നെയാവും പ്രസ്തുത ഇ മെയില്‍ ഇത്രയും പ്രചാരം നേടിയതും. ഇതു തന്നെയാണ് ഉണ്ടയും ഇ മെയിലും തമ്മിലുള്ള ബന്ധമായി ഞാന്‍ കാണുന്നത്. നാട്ടുകാരന്റെ മുഖം നന്നല്ലാത്തതിനു കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ടു കാര്യമില്ല എന്ന പ്രസ്താവനയോടു ഞാനും യോജിക്കുന്നു.

വിജി പിണറായി said...

'മുഖം നന്നല്ലാത്തതിനു കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ടു കാര്യമില്ല.'

കണ്ണാടി കണ്ണാടിയെങ്കില്‍ കാണിക്കുന്നത് യാഥാര്‍ഥ്യമായിരിക്കണം. അല്ലാതെ വ്യാ‍ജപ്രതിച്ഛായ പ്രദര്‍ശിപ്പിക്കുന്നുവെങ്കില്‍ അത്തരം ‘വ്യാജകണ്ണാടി’കള്‍ തകര്‍ക്കപ്പെടുക തന്നെ ചെയ്യും. അതിന് വിലപിച്ചിട്ട് കാര്യമില്ല.

‘ഇവിടെ പ്രതിപാദിച്ച ഇ മെയിലിലെ വീടിന്റെ ചിത്രം സഖാവ് പിണറായി വിജയന്റേതാണെന്നുതന്നെ ആരെങ്കിലും വിശ്വസിച്ചു എങ്കില്‍ അത് കറകളഞ്ഞ ഒരു രാഷ്ട്രീയ പ്രതിച്ഛായ അദ്ദേഹത്തിനില്ല എന്നതിന്റെ തെളിവല്ലെ.’

മണികണ്ഠാ... ഈ പറഞ്ഞ ‘രാഷ്ട്രീയ പ്രതിച്ഛായ’ മാധ്യമങ്ങള്‍ മുഖേനയും അല്ലാതെയും ‘ഉണ്ടാക്കപ്പെടുന്ന’ വിദ്യ പരിചയമില്ലായിരിക്കും?

വിജി പിണറായി said...

നാട്ടുകാരാ...

താങ്കളുടെ ‘മംഗളം’ ലിങ്ക് കണ്ടു. അതില്‍ ഉന്നയിച്ചിരിക്കുന്ന വാദഗതി ശരിയായ അര്‍ഥത്തിലല്ല എന്ന് പറയാതെ വയ്യ. ‘വ്യക്‌തികള്‍ തമ്മില്‍ സ്വകാര്യമായി ആശയവിനിമയം നടത്തുന്ന ഇ-മെയില്‍ സംവിധാനം പൊതുവേദിയായി കണക്കാക്കാമോ ’ എന്ന ചോദ്യവും ‘കത്തുകളിലെ വ്യക്‌തിഗത പരാമര്‍ശങ്ങള്‍ അപകീര്‍ത്തിക്കേസിന്റെ പരിധിയില്‍ വരാറില്ല’ എന്ന വാദവും ഈ കേസിനാസ്പദമായ സാഹചര്യങ്ങളില്‍ യോജിക്കുന്നതല്ല. ഒരാള്‍ തന്റെ ഒരു സുഹൃത്തിന് മാത്രമായി വ്യക്തിപരമായി അയക്കുന്ന സന്ദേശങ്ങളുടെ കാര്യത്തില്‍ ഈ പറഞ്ഞത് വാദത്തിനുവേണ്ടിയെങ്കിലും അംഗീകരിക്കാം. പക്ഷേ ഒരാള്‍ക്ക് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പല കോപ്പികളായി പ്രചരിപ്പിക്കുന്നത് അങ്ങനെ കാണാനാവില്ല. (‘നാട്ടുകാരനെ’ ആക്ഷേപിക്കുന്ന ഒരു ലേഖനം ആരെങ്കിലും അടിച്ചിറക്കിയിട്ട് നാട്ടുകാര്‍ക്കൊക്കെ വ്യക്തിപരമായ കത്തുകളിലൂടെ അയച്ചുകൊടുത്താല്‍?)

Anonymous said...

ഈ കേസില്‍ പോലീസ് കാണിച്ച ഉത്സാഹം ജനാധിപത്യവിശ്വാസികളുടെ മനസ്സില്‍ ഉണ്ടാക്കിയ അനുരണനങ്ങള്‍ എന്തായിരിക്കും? ഈ കേസിലെ പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കുമെങ്കില്‍ മൂവായിരം വര്‍ഷത്തെ ശിക്ഷ അര്‍ഹിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളും മാഫിയകളും ഒരു പോറലുമേല്‍ക്കാതെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ തണലില്‍ സമൂഹത്തില്‍ ഞെളിഞ്ഞു നടക്കുന്നില്ലെ? അധികാരം കിട്ടിയാല്‍ സകല കുറ്റവാളികളുടെ കൈയ്യിലും ആമം വെച്ചു നടത്തിക്കും എന്ന് പറഞ്ഞിട്ട്, എത്ര കുറ്റവാളികളെ പിടി കൂടി?

ഇതൊരു മഹാ അപരാധമെന്ന മട്ടില്‍ പിടികൂടപ്പെട്ട പ്രതികളുടെ ജീവിതം ഒരു പക്ഷെ ഇതോടെ വഴിമുട്ടിപ്പോയേക്കാം. എന്നാല്‍ ഈ സൈബര്‍ ആക്റ്റ് ഇത്ര കിരാതമാണെങ്കില്‍ ആ ആക്റ്റ് ജനാധിപത്യവിശ്വാസികള്‍ പൊളിച്ചെടുക്കുക തന്നെ ചെയ്യും!

ശ്യാം ബാലകൃഷ്ണന്‍ said...

എന്റെ ചില ചിന്തകള്‍...

പിണറായിയുടെ വീടും കുറേ നിഷ്കളങ്കരും...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

മാര്‍ക്സിസ്റ്റ്കാരെ ഇപ്പോള്‍ എന്ത് തെറിയും വിളിക്കാം, മിണ്ടാതെ കേട്ടോണം എന്നാണ്. പിണറായി ഈ നാടിനോട് ചെയ്ത തെറ്റെന്ത്? ലാവ് ലിന്‍കേസ് ആണെങ്കില്‍ അതിപ്പോള്‍ കോടതിയില്‍ ഉണ്ട്. എന്താ പത്രങ്ങളില്‍ വാര്‍ത്തകള്‍ ഒന്നും കാണാത്തത്? ഇനി പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരണോ?

പിണറായി തെറ്റ് ചെയ്തു എങ്കില്‍ അത് കോടതിയില്‍ തെളിയട്ടെ. ശിക്ഷിക്കപ്പെടട്ടെ. അതിലും മുമ്പേ അഴിമതിക്കേസുകളുമായി നടക്കുന്ന ഒരുപാട് നേതാക്കള്‍ ഉണ്ടല്ലോ?

പിണറായിയെ എന്ത് തോന്നിവാസവും പറയാമെന്ന് ആയിട്ടുണ്ട്. പിണറായിയെ അപകീര്‍ത്തിപ്പെടുത്തി പ്രചാരണം നടത്തുന്നു എങ്കില്‍ ഈ നാട്ടിലെ നിയമം അനുസരിച്ച് കേസ് കൊടുക്കാന്‍ അവകാ‍ശം ഇല്ലെ?

നാളെ താങ്കളെ ഒരാള്‍ വഴിയില്‍ തെറിയും പറഞ്ഞ് നടന്നാല്‍ താങ്കള്‍ എന്താണ് ചെയ്യുക? അയ്യോ പാവം ചുമ്മാ പറഞ്ഞ് പൊക്കോട്ടെ എന്ന് കരുതുമോ?

നാളെ ആരുടേയെങ്കിലും ഭാര്യയുടേയോ പെങ്ങളുടേയോ മകളുടേയോ ഫോട്ടോ തലവെട്ടി തുണിയിടാത്ത പെണ്ണുങ്ങളുടെ പടത്തില്‍ ചേര്‍ത്ത് ഇതു പോലെ അയച്ച് കളിച്ചാല്‍ “ഡേയ്, അതല്ലടേയ്... ഇതാണ് ഒറിജിനല്‍..” എന്ന് പറഞ്ഞ് അവരുടെ ശരിക്കുള്ള തുണിയില്ലാത്ത പടം ഇടണം.

പോലീസ് കേസോ...... ????????? മോശം മോശം..

ജനാധിപത്യമല്ലേ ജനാധിപത്യം. എന്ത് തോന്ന്യാസോം കാണിക്കാനുള്ള സ്വാതന്ത്ര്യം വേണം.. ഇതൊക്കെയല്ലേ പൌര സ്വാതന്ത്ര്യം ന്ന് പറേണത്??

Murali said...

പിണറായിയെ അപകീര്‍ത്തിപ്പെടുത്തി പ്രചാരണം നടത്തുന്നു എങ്കില്‍ ഈ നാട്ടിലെ നിയമം അനുസരിച്ച് കേസ് കൊടുക്കാന്‍ അവകാ‍ശം ഇല്ലെ?

തീര്‍ച്ചയായും. പക്ഷേ ഒരു സംശയം.. പിണറായി അഴിമതികാട്ടിയെങ്കില്‍ (അല്ലെങ്കില്‍ അങ്ങനെ സംശയിക്കുവാന്‍ കാരണങ്ങളുണ്ടെങ്കില്‍) അദ്ദേഹത്തിനെതിരെ കേസെടുക്കുവാന്‍ അവകാശമില്ലേ, നീതിന്യായവ്യവസ്ഥക്ക്? പക്ഷെ ലാവലിന്‍ വിവാദത്തിന്റെ കാലത്ത് അങ്ങനെയൊന്നുമല്ലല്ലോ കേട്ടത്?

നിയമം എല്ലാവര്‍ക്കും ബാധകമാണു സുഹൃത്തേ

അത് പിണറായിക്കു ബാധകമാക്കിയപ്പോള്‍ പൊതുമുതല്‍ എത്രയാണ് കത്തിയത്? അതോ പിണറായിക്ക് ഒരു നിയമവും, നാട്ടുകാര്‍ക്ക് മറ്റൊരു നിയമവും ഉണ്ടോ?

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പിണറായീടെ കേസ് കോടതിയില്‍ ഇല്ലേ??? ഇപ്പോ വാര്‍ത്തയൊന്നും കാണുന്നില്ല. അതോണ്ട് ചോദിച്ചതാ. അല്ല? ഇനി പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരേണ്ടി വരുമോ ആ വാര്‍ത്തകളൊക്കെ വായിക്കാന്‍?

പൊതുമുതല്‍ അങ്ങനെ എത്ര കത്തുന്നു??? അജ്മല്‍ കസബിനെ ജയിലില്‍ സൂക്ഷിക്കാന്‍ കോടികള്‍ കത്തിക്കുന്നു എന്നാ കേട്ടത്. അയാളെ അങ്ങ്ട് വെടി വെച്ച് കൊന്നാല്‍ പോരായിരുന്നോ? ഒരു ഉണ്ടേടെ ചിലവേ ഉള്ളൂ.

ഒരു വ്യക്തിയെ ഇത്രമേല്‍ ക്രൂശിക്കുന്നത് കഷ്ടം തന്നെ. അയാള്‍ക്ക് മിണ്ടാന്‍ പാടില്ല, നോക്കാന്‍ പാടില്ല, ചിരിക്കാന്‍ പാടില്ല. അയാളെ മറ്റുള്ളവര്‍ക്ക് എന്ത് നുണകള്‍ പറഞ്ഞും താറടിച്ച് കാണിക്കാം തോന്നിവാസങ്ങളെഴുതി പ്രചരിപ്പിക്കാം. മിണ്ടാതിരുന്നോളണം. ഇതെവിടത്തെ ന്യായം? വേറെ ഏത് നാട്ടില്‍ നടക്കും ഇത്? ഞാനാണെങ്കില്‍ ഇടിച്ച് മോന്തക്കുറ്റി തെറിപ്പിക്കും. എന്നിട്ട് വരുന്ന പുകിലുകള്‍ വരട്ടേയെന്നും.

ഒരു പാര്‍ട്ടിയുടെ നേതാവായത് കൊണ്ട് ഇങ്ങനെ ക്രൂശിക്കാം മിണ്ടാതെ ഇരുന്നോളണം എന്ന ജനാധിപത്യ ന്യായങ്ങള്‍ എന്ത് തന്നെയായാലും ശരിയല്ല. ഈ ജനാധിപത്യ വാദികള്‍ മറ്റ് രാജ്യങ്ങളില്‍ മിണ്ടാതെയിരുന്നോളുമല്ലൊ? ഒരാളെ എന്ത് തോന്നിവാസവും പറയാം എന്നാണ് ഈ ജനാധിപത്യം തരുന്ന സ്വാതന്ത്ര്യമെങ്കില്‍ മൂക്കിനിട്ട് ഇടി കൊടുക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടാവണം.

Murali said...

രാമചന്ദ്രന്‍ വെട്ടിക്കാട്:
താങ്കള്‍ പറയുന്നതിനോട് യോജിക്കുന്നു, പക്ഷെ, ഇത് എല്ലാവര്‍ക്കും ബാധകമാണ് എന്നത് പലപ്പോഴും പിണറായി അനുകൂലികള്‍ മറന്നുപോകുന്നു. കരുണാകരനും മകനും കേട്ടിട്ടുള്ളതിന്റെയത്ര അപവാദവും തെറിവിളികളും വേറെ ഏതെങ്കിലും നേതാവ് കേട്ടിട്ടുണ്ടോ? അന്നൊന്നും ഈ അത്മരോഷം കണ്ടിട്ടില്ലല്ലോ? പിണറായിക്ക് അനുകൂലമാവുമ്പോള്‍ നിയമം നല്ലതും എല്ലാവരാലും പാലിക്കപ്പെടേണ്ടതും. മറിച്ചാവുമ്പോള്‍ അതിനെതിരെ തെരുവില്‍ അക്രമം. ജഡ്ജി മുതല്‍ ഗവര്‍ണ്ണര്‍ വരെ സകലരെയും തെറിപറയാം, അപവാദം പ്രചരിപ്പിക്കാം. തെറിവിളി പിണറായിക്ക് നേരെയാകുമ്പോള്‍ പെട്ടെന്ന് നിയമവ്യവസ്ഥയോട് അപാരമായ ആദരവ്. ഈ ഇരട്ടത്താപ്പ് മാത്രമേ പ്രശ്നമുള്ളൂ.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പിണറായിയെ അനുകൂലിക്കുന്നവര്‍ കുരുണാകരനും മുരളിക്കും വേണ്ടി ആത്മരോഷം കൊള്ളണോ?
:)

ഞാന്‍ പിണറായി അനുകൂലിയല്ല. അദ്ദേഹത്തിന്റെ നിലപാടുകള്‍ എല്ലാത്തിനോടും യോജിപ്പുള്ള ആളുമല്ല. പക്ഷെ പിണറായിയുടെ വീട് എന്ന പേരില്‍ കള്ളം പ്രചരിപ്പിച്ചിട്ട് (ഈ വിഷയത്തില്‍ കുറെ പോസ്റ്റുകള്‍ ആയി കാണുന്നു, സഹിക്കാതായപ്പോള്‍ ഇടപെട്ടതാണ്) അതിനേയും ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ എന്ത് പറയണം? അത്തരത്തില്‍ എന്തേങ്കിലും മറ്റ് രാഷ്ട്രീയക്കാരെപ്പറ്റി പ്രചാരണം നടന്നിട്ടുണ്ടോ? അഴിമതി ആരോപാണങ്ങള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. അത് രാഷ്ട്രീയമായി അതത് പാര്‍ട്ടികള്‍ നേരിടട്ടെ.

ഇത് അത്തരത്തില്‍ അല്ല. ഇത് കള്ളം (വ്യക്തമായി തെളിഞ്ഞത്) പ്രചരിപ്പിക്കല്‍ തന്നെയാണ്. ഇത് പ്രോത്സാഹിക്കപ്പേടേണ്ടതല്ല. നാളെ ഇത്തരം ഒരു മെയില്‍ പടച്ചുണ്ടാക്കാനും, അത് ഫോര്‍വേഡിക്കളിക്കാനും ഒന്ന് ആലൊചിക്കേണ്ടി വരണം. ഒന്ന് പേടിക്കേണ്ടി വരണം. അതിന് ഈ കേസ് എന്ത് കൊണ്ടും നല്ലത് തന്നെ.

chithrakaran:ചിത്രകാരന്‍ said...

നേതാവിന്റെ കണ്ണീരൊപ്പാനും,നേതാവിനു നിലത്തിരുന്നാല്‍ പൃഷ്ടം നോവുമെന്ന ന്യായത്തില്‍ ഇരിക്കുന്ന കസേര വിട്ടുകൊടുത്ത് കാല്‍ക്കല്‍ നിലത്തിരിക്കാനും എല്ലാ പാര്‍ട്ടികളുടേയും,മതങ്ങളുടേയും ഭക്തര്‍ക്ക് ഉത്സാഹമുണ്ടാകും.

അയാളെയങ്ങ് വിമര്‍ശിച്ച് ജനം കൊല്ലട്ടെ എന്ന് ഒരു ഭക്തനും തോന്നില്ല.അത്രക്ക് ബുദ്ധി സ്വതന്ത്രമായിരുന്നെങ്കില്‍ കീര്‍ത്തനവും,മുദ്രാവാക്യങ്ങളുമായി തൃപ്പാദങ്ങളില്‍ ആരും ഭജനയിരിക്കുകയില്ലല്ലോ ! അതുകൊണ്ടാണ് ദൈവത്തിന് കുറുവടിയുമായി കാവല്‍ നില്‍ക്കുന്നത്.നേതാക്കള്‍ക്കും!

അത്രക്ക് നീതിബോധത്തിന്റെ അസ്ക്യതയുണ്ടെങ്കില്‍ ഫോര്‍വേഡയച്ച എല്ലാവരേയും പിടിക്ക്.നറുക്കിട്ടെടുക്കുന്ന രണ്ടോ മൂന്നോ പേരെ പിടിക്കുന്നതില്‍ ഒരു അനീതി ഇതുവരെ കാണാനാകാത്തത് ജനത്തോടുള്ള വാത്സല്യം കൊണ്ടായിരിക്കുമോ ഭഗവന്‍ ??? അതോ പൊട്ടത്തരം പെറ്റുപെരുകുമെന്ന ഭീതികൊണ്ടോ ?

ഈ പ്രശ്നത്തില്‍ സാങ്കേതിക കുറ്റം ചുമത്തി എത്രപേരെ അറസ്റ്റു ചെയ്താലും,പ്രായോഗിക തലത്തില്‍ നേതാവിനു സംഭവിച്ച ഭീമാബദ്ധമോ,ഫാസിസ്റ്റ് ചിന്തകൊണ്ടുള്ള തീരുമാനമോ മൂടിവക്കാനാകില്ല.

chithrakaran:ചിത്രകാരന്‍ said...

മറ്റൊരു രസമുള്ള കാര്യം ... പാര്‍ട്ടി ഭക്ത ശിരോമണികളായ കുശാഗ്ര ബുദ്ധികള്‍ ഈ ബൂലോകത്ത് ഒട്ടേറെയുണ്ട്.ആര്‍ക്കും നീതിബോധം കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാത്തതുമാണ്. ഇത്രക്ക് ന്യായവും,നീതിയും കയ്യിലുണ്ടായിട്ടും ആദരണീയ അഭിവന്ദ്യ സെക്രട്ടറി തിരുമനസ്സിനെ ബ്ലോഗിലെ പേനുകളില്‍ നിന്നും, മൂട്ടകളില്‍ നിന്നും രക്ഷിക്കാനായി,..കുറച്ച് കീടനാശിനിയോ,ഹിറ്റോ,ഡി.ഡി.ടിയോ... ഒന്നും വേണ്ടാ.., ഒരു പോസ്റ്റെങ്കിലും എഴുതാന്‍ തോന്നേണ്ടതല്ലേ..ഹഹഹഹ..(4 ലക്ഷം ഹ !!!) ഛയ് !!! ലജ്ജാവഹം സഖാക്കളേ :)

ഈ വിഷയത്തിലുള്ള ചര്‍ച്ച ബ്ലോഗില്‍ ഒന്നു തീര്‍ന്നു കിട്ടാന്‍ സകല അംബലങ്ങളിലേക്കും,കുരിശടികളിലേക്കും,ജാറങ്ങളിലേക്കും നേര്‍ച്ചയും,വഴിപാടും... അര്‍പ്പിച്ച് കാത്തിരിക്കുകയാണ് സഖ.ബ്ലോഗര്‍മാര്‍ !

നേതാവിനെക്കൊണ്ട് ഇമ്മാതിരി ഒരു താത്വിക പ്രതിസന്ധി പാര്‍ട്ടി അനുഭാവികളായ ബ്ലോഗര്‍മാര്‍ക്ക് വന്നു ഭവിക്കാനില്ല !

ഏതു വര്‍ഗ്ഗ ബോധവും മനുഷ്യനെ പകുക്കുന്നതാണെങ്കില്‍ വര്‍ഗ്ഗീയം തന്നെയാണെന്ന് ചിന്തയുടെ ചങ്ങല തകര്‍ക്കണമെന്ന് ആഗ്രഹമുള്ളവര്‍ മനസ്സിലാക്കുക.

പിന്നെ, മറ്റൊന്ന്... ഇപ്പറഞ്ഞ നേതാവിനേക്കാള്‍ കരുത്തനായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തിനില്ല. കരുത്ത് മാത്രം പോരല്ലോ. ജനത്തിന്റെ രാഷ്ട്രീയം ഹൃദയത്തിലാവാഹിക്കാനുള്ള മാനവികതകൂടി വേണ്ടേ? അതിനൊരു ശുദ്ധികലശം തീര്‍ച്ചയായും ഗുണം ചെയ്യും.അതങ്ങനെ തകരുന്ന ചീട്ടുകൊട്ടാരമല്ല. ഭക്തന്മാര്‍ വഴിയില്‍ നിന്നും മാറിനില്‍ക്കുക!!!

Kvartha Test said...

ബ്ലോഗ്ഗില്‍ എന്തും പറയാനുള്ള സ്വാതന്ത്ര്യം വേണമെന്ന് കഴ്ഞ്ഞ വര്ഷം ഘോരഘോരം വാദിച്ചവര്‍ തന്നെ രാഷ്ട്രീയം വന്നപ്പോള്‍ കാലുമാറുന്നത് കാണാനും ഒരു ഭാഗ്യം ഉണ്ടായതില്‍ സന്തോഷം! ഇവരുടെയൊക്കെ സ്വാതന്ത്രബോധം കണ്ടിട്ട് നാണം തോന്നുന്നു! തമാശയ്ക്ക് അയക്കുന്ന ഒരു ഈമെയിലിനെ ഇത്ത്രത്തോളം ഒരു ഇഷ്യൂ ആകിയത് കഷ്ടം തന്നെ. ഇങ്ങനെപോയാല്‍ കാര്‍ട്ടൂണ്‍ വരയ്കുന്നവര്‍ക്കെതിരെ ചുമ്മാ കേസ് കൊടുക്കാമെന്നു തോന്നുന്നു. എല്ലാ മൂടുതാങ്ങികള്‍ക്കും സലാം!
(മൂടുതാങ്ങി എന്നു വിളിച്ചു എന്ന് പറഞ്ഞു ഇനി ആരെങ്കിലും കേസ് കൊടുക്കുമോ ആവോ!)

Anonymous said...

ന്നാ പിന്നെ നെന്റെയൊക്കെ തള്ളേടെം പെങ്ങന്മാരുടെം ഒക്കെ ഫോട്ടോ എടുത്ത് തമാശക്ക് ഫോർവേറ്ഡ് ചെയ്തു കളിക്കാടാ.

നാട്ടുകാരന്‍ said...

വിജി പീണറായി,

കണ്ണാടിയുടെയാണ് കുഴപ്പം എന്ന് കണ്ണടിയിൽ നോക്കുന്നവൻ തന്നെ തീരുമാനിച്ചാൽ എന്താണ് ചെയ്യുക?
പിന്നെ, “കറകളഞ്ഞ ഒരു രാഷ്ട്രീയ പ്രതിച്ഛായ“യയെക്കുറിച്ച് ഞാനെന്ത് പറയാനാ ! കണ്ണിന്റെമുകളിലുള്ള ആ ചുവന്ന തുണി ഒന്നുമാറ്റിയിട്ട് നോക്കിയാൽ വിജിക്കും മനസ്സിലാകുന്നതേയുള്ളൂ.... എന്നിട്ടും മനസിലകുന്നില്ല എങ്കിൽ സാരമില്ല....സഹതപിക്കാനേ എനിക്കു പറ്റൂ !

നാട്ടുകാരന്‍ said...

ഇതിൽ കോടുത്തിരിക്കുന്ന ലിങ്കുകളിലെ അഭിപ്രായം എന്റെ അഭിപ്രായവുമായി യോജിക്കുന്നു എന്നു ഞാൻ അവകാശപ്പെട്ടിട്ടില്ല. പലർക്കും പല ലക്ഷ്യങ്ങളാണല്ലോ :)

നാട്ടുകാരന്‍ said...

രാമചന്ദ്രൻ,

“മാര്‍ക്സിസ്റ്റ്കാരെ ഇപ്പോള്‍ എന്ത് തെറിയും വിളിക്കാം, മിണ്ടാതെ കേട്ടോണം എന്നാണ്. “ ഇതാണ് രാഷ്ട്രീയം എന്നു ഇതുവരെ മനസിലായില്ല അല്ലേ ! ഒരു ചെറിയ ഉദാഹരണം ഞാൻ ഇതിനു തൊട്ടുമുൻപുള്ള പോസ്റ്റിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട് !

പിണറായിക്ക് ന്യായം വേണ്ട എന്നു ഞാൻ പറഞ്ഞിട്ടില്ല ! എന്നാൽ എന്തുകൊണ്ട് പിണറായി എന്നു ചിന്തിക്കുന്നില്ല ?

കേരള രാഷ്ട്രീയത്തിൽ ആദ്യമായി അപവാദം കേൾക്കുന്ന നേതാവൊന്നുമല്ലല്ലോ പിണറായി ! പിന്നെന്തുകൊണ്ട് ഇത്ര അസഹിഷ്ണുത ?

(കരുണാകരനേയും മുരളിയീയും പ്രത്യേകം ഓർക്കുന്നു... അവരെപ്പറ്റി പിണറായിയുടെ പാർട്ടിക്കാർ എന്തെല്ലാം എത്രവരെ പറഞ്ഞു എന്ന് ഓർക്കുന്നത് നല്ലതാണ്)

നേതാവിനേപ്പോലെതന്നെ അസഹ്ഷ്ണുതയുടെ വിളനിലമാണ് അനുയായികളും എന്നു മുകളിലെ തെറിവിളികളിൽ നിന്നും മനസ്സിലാകുമല്ലോ !

കോട്ടയം സമ്മേളനത്തിൽ ഇതുകണ്ടപ്പോൾ മദ്യപിച്ച സാമൂഹ്യവിരുദ്ധരാണെന്നാണ് കേട്ടത് :)

ഒരു സാംസ്കാരിക തെളിവിന് ഇതെല്ലാം അവിടെത്തന്നെകിടക്കട്ടേ :)

“അജ്മല്‍ കസബിനെ ജയിലില്‍ സൂക്ഷിക്കാന്‍ കോടികള്‍ കത്തിക്കുന്നു എന്നാ കേട്ടത്. അയാളെ അങ്ങ്ട് വെടി വെച്ച് കൊന്നാല്‍ പോരായിരുന്നോ? ഒരു ഉണ്ടേടെ ചിലവേ ഉള്ളൂ.“

രാമചന്ദ്രനേപ്പോലുള്ള ഒരാൾ ഇങ്ങനെ നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നതു കാണുമ്പോൾ വിഷമം തോന്നുന്നു.

സീസർ മാത്രമല്ല സീസറിന്റെ ഭാര്യയും അപവാദങ്ങളിൽ നിന്നും മാറി നിൽക്കണം എന്ന പഴമൊഴി താങ്കൾ കേട്ടിട്ടുണ്ടാവുമെന്നു തോന്നുന്നു !

നാട്ടുകാരന്‍ said...

അനോണിക്ക്,

താങ്കൾ വന്ന അഡ്രസ്സ് മനസ്സിലായി. സാരമില്ല ധൈര്യമില്ലാതെ വന്നു പറയുന്നതല്ലേ? കിടക്കട്ടേ ആ സംസ്കാരവും ഇവിടെ :)

കൂടെ ഒരു നല്ല നമസ്കാരം അല്ലാതെ മറ്റൊന്നും എനിക്കു പറയാനില്ല .

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നേതാവിനേപ്പോലെതന്നെ അസഹ്ഷ്ണുതയുടെ വിളനിലമാണ് അനുയായികളും എന്നു മുകളിലെ തെറിവിളികളിൽ നിന്നും മനസ്സിലാകുമല്ലോ !

ഞാന്‍ ഒരു നേതാവിന്റേയും അനുയായി അല്ല.താങ്കളെപ്പോലെ അന്ധമായ വ്യക്തി വിരോധം ബാധിച്ചിട്ടില്ല എന്ന് മാത്രം...!

ഈ മുകളില്‍ പറഞ്ഞിരിക്കുന്നവര്‍ എന്നു പറയുന്നതില്‍ ഞാനും ഉള്‍പ്പെടുമെന്ന് ആരോപിച്ചത് കൊണ്ട് ചോദിക്കുന്നു” എവിടെയാണു ഞാന്‍ തെറി പറഞ്ഞത്? അത്തരത്തിലുള്ള ഒരു വാക്കെങ്കിലും എന്റെ കമന്റില്‍ ഉണ്ടോ? മറിച്ച ഞാന്‍ വ്യക്തമായി ഉന്നയിച്ച കാര്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ ഒരു മാതിരി വളു വളുപ്പന്‍ പാമ്പിനെപ്പോലെ നാട്ടുകാരന്‍ ഒഴിഞ്ഞു മാറുകയല്ലേ ചെയ്തത്?ആതുകൊണ്ട് തന്നെയാണു പിന്നീട് ഇതില്‍ നിന്നും മാറി നിന്നത്.വെറുതെ അധിക്ഷേപം ചൊരിയുക എന്നതിലുപരി മറുപടി പറയത്തക്കതായി താങ്കളുടെ കൈയില്‍ ഒന്നുമില്ലെന്ന് മനസ്സിലായി..ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല നാട്ടുകാരാ...ഉപ്പു തിന്നവന്മാര്‍ വെള്ളം കുടിക്കട്ടെ !

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

@നാട്ടുകാരന്‍,

“അജ്മല്‍ കസബിനെ ജയിലില്‍ സൂക്ഷിക്കാന്‍ കോടികള്‍ കത്തിക്കുന്നു എന്നാ കേട്ടത്. അയാളെ അങ്ങ്ട് വെടി വെച്ച് കൊന്നാല്‍ പോരായിരുന്നോ? ഒരു ഉണ്ടേടെ ചിലവേ ഉള്ളൂ.“

ഇത് ഞാന്‍ മുരളി പറഞ്ഞതിന് മറുപടിയായി ചോദിച്ചതാണ്. പിന്നെ എല്ലാ തെളിവും ഉണ്ടായിട്ടും ഇങ്ങനെ വെച്ചിരിക്കണോ കസബിനെ?


“രാമചന്ദ്രനേപ്പോലുള്ള ഒരാൾ ഇങ്ങനെ നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നതു കാണുമ്പോൾ വിഷമം തോന്നുന്നു.“

ഞാനെവിടെയാണ് നീതിന്യായവ്യവസ്ഥയെ അവഹേളിച്ചത്?

ഞാന്‍ പിണറായിയുടെ രാഷ്ട്രീയത്തേയോ, അഴിമതി ആരോപണത്തേയോ പ്രതിരോധിക്കാനല്ല വന്നത്. മാര്‍ക്സിസ്റ്റ്കാരെ തെറി വിളിക്കുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുന്നു. ആരോപനങ്ങള്‍ ഉന്നയിക്കാം, തെളിവുണ്ടെങ്കില്‍ നിരത്താം. അതൊക്കെ ന്യായമാണ്. ഇവിടെ അതൊന്നുമല്ലല്ലോ വിഷയം? പിണറായിയുടെ വീടല്ലേ? അത് നുണപ്രചാരണം അല്ലേ? താങ്കളോട് ആരെങ്കിലും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്താല്‍ താങ്കള്‍ എങ്ങനെ പ്രതികരിക്കും? താങ്കളെ പറ്റി ഇല്ലാത്ത നുണകള്‍ പറഞ്ഞ് പ്രചാരണം നടത്തിയാല്‍ താങ്കള്‍ അത് സാരമില്ല പോട്ടെ എന്ന് വിചാരിച്ചിരിക്കുമോ? മോശമായതരത്തില്‍ ഫോട്ടോ ഉണ്ടാക്കി പ്രചരിപ്പിച്ചാല്‍?

Anonymous said...

ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കട്ടെ.
അതെ അതെ.....

പിണറായി സഖാവ് ലാവ്‌ലിന്‍ ഉപ്പ് തിന്നിട്ടുണ്ടോന്ന് ഒരു വിചാരണ നടത്താന്‍ പോലും സമ്മതിക്കാത്തവര്‍ ഇത് തന്നെ പറയണം. കാശെത്രയാ ആ പൊല്ലാപ്പീന്ന് ഒഴിവാകാന്‍ പാര്‍ട്ടി വീശിയെറിയുന്നത്.

തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയാണ് പോലും. ത്ഫൂ...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കേരള രാഷ്ട്രീയത്തിൽ ആദ്യമായി അപവാദം കേൾക്കുന്ന നേതാവൊന്നുമല്ലല്ലോ പിണറായി ! പിന്നെന്തുകൊണ്ട് ഇത്ര അസഹിഷ്ണുത ?

അപ്പോള്‍ “അപവാദം” ആണെന്ന് സമ്മതിച്ചു അല്ലേ? അതു മതി.

പിന്നെ അതു കേട്ടപ്പോള്‍ ആരാണു അസഹിഷ്ണുവായത്?നിലവിലുള്ള നിയമങ്ങള്‍ക്കനുസരിച്ച് കേസു കൊടുത്തു.അതു ഒരു വ്യക്തിയുടെ അവകാശമാണ്.”അപവാദം” ഉണ്ടാക്കിയവന്മാരെ പോലീസ് പൊക്കുകയും ചെയ്തു..അത്രേ ഉള്ളൂ..ഇനി അവരെ എന്തു ചെയ്യണമെന്ന് പോലീസും പരാതിക്കാരനും കോടതിയും ഒക്കെ തീരുമാനിക്കട്ടെ..താങ്കളെന്തിനു അതു കേട്ട പാടെ ഇത്ര അസഹിഷ്ണുവാകുന്നു?..സൈബര്‍ നിയമ വ്യവസ്ഥകളില്‍ എതിര്‍പ്പുണ്ടെങ്കില്‍ പിണറായിയെ ചീത്ത പറയുകയല്ല വേണ്ടത്..കോടതിയില്‍ പോയി ആ നിയമത്തെ ചോദ്യം ചെയ്യുകയാണു ചെയ്യേണ്ടത് !

chithrakaran:ചിത്രകാരന്‍ said...

അപവാദ പ്രചരണം നടത്തിയ രണ്ടു പേരെ മാത്രം പൊക്കിയതിലാണ് കുഴപ്പം.എല്ലാ കുറ്റക്കാരേയും പിടിക്കണ്ടേ ഇഷ്ടാ ! നാലു ലക്ഷം പേരില്ലെങ്കിലും കുറഞ്ഞത് 40 പേരെയെങ്കിലും തികച്ച് അറസ്റ്റ് ചെയ്യാത്തത് കഷ്ടമായിപ്പോയി.ഹഹഹ...
എല്ലാം കനത്ത സൈബര്‍ ഭീകരന്മാരല്ലേ ? വെറുതെവിടാമോ ???

chithrakaran:ചിത്രകാരന്‍ said...

ഭീകരമാധ്യമ പട പ്രിന്റു ചെയ്ത പത്രങ്ങള്‍ മാത്രം വില്‍ക്കുന്നവരല്ല. അവര്‍ക്കെല്ലാം ഓണ്‍ലൈന്‍ എഡിഷനുകളുമുണ്ടല്ലോ. ഈ ഭീകര തേജോവധ വാര്‍ത്തകള്‍ ഓണ്‍ലൈനായും ലഭ്യമാണ്.സൈബര്‍ നിയമമുപയോഗിച്ച് സഖാവ് പത്ര ഭീമന്മാര്‍ക്കെതിരെയാണ് ആദ്യ പരാതി നല്‍കിയിരുന്നതെങ്കില്‍ സൈബര്‍ നിയമം കൊണ്ടുള്ള നെറ്റ് വേട്ടയെ എങ്ങിനെയെങ്കിലും ന്യായീകരിച്ചു നില്‍ക്കാമായിരുന്നു.(ചിത്രകാരന്‍ അതിനെയും ന്യായീകരിക്കില്ലെന്നത് മറ്റൊരു കാര്യം). ഇതിപ്പോള്‍ എലിയെപ്പേടിച്ച് ഇല്ലം ചുടുന്ന ഏര്‍പ്പാടായിപ്പോയി.

നാട്ടുകാരന്‍ said...

സുനിൽ,
“ഈ മുകളില്‍ പറഞ്ഞിരിക്കുന്നവര്‍ എന്നു പറയുന്നതില്‍ ഞാനും ഉള്‍പ്പെടുമെന്ന് ആരോപിച്ചത് കൊണ്ട് ചോദിക്കുന്നു” എവിടെയാണു ഞാന്‍ തെറി പറഞ്ഞത്? അത്തരത്തിലുള്ള ഒരു വാക്കെങ്കിലും എന്റെ കമന്റില്‍ ഉണ്ടോ?“

മുകളിൽ കമെന്റ് ചെയ്തിരിക്കുന്ന അനോണിയെയാണ് പറഞ്ഞത്.സുനിൽ ആ തരത്തിൽ പെടുന്നില്ല എന്ന് വ്യക്തമ്മയി പറയാനഗ്രഹിക്കുന്നു.

“വളു വളുപ്പന്‍ പാമ്പിനെ“ തെറ്റിദ്ധരിക്കല്ലേ :)

chithrakaran:ചിത്രകാരന്‍ said...

സൈബര്‍ നിയമങ്ങളും ബ്ലോഗര്‍മാരും

പാവപ്പെട്ടവൻ said...

കുറ്റം ചെയ്തവര്‍ ശിക്ഷ അനുഭവിക്കണം ഇനിമേല്‍ ഇത്തരം കുറ്റങ്ങള്‍ ചെയ്യാന്‍ അവര്‍ തയ്യാറാകരുതു . എന്തിനു
ഇല്ലാത്ത ഒരു കാര്യത്തെ ഇങ്ങനെ പ്രചരിപ്പിക്കണം അത് വ്യക്തിഹത്യയല്ലേ .ചിത്രകാരന്‍ പറഞ്ഞത് നാട്ടുകാരന്‍ മുഖവിലക്ക് എടുക്കരുത്. പുള്ളികാരന്‍ പണ്ടേ അങ്ങനാ വാലും തലയുമില്ലാതെ പറയും

നാട്ടുകാരന്‍ said...

പാവപ്പെട്ടവൻ,

ഞാൻ എനിക്കു തോന്നിയത് എഴുതി എന്നു മാത്രമേയുള്ളൂ.... ചിത്രകാരന്റെ പല വിഷയങ്ങളിലെ അഭിപ്രായങ്ങളിലും യോജിപ്പും അതുപോലെതന്നെ വിയോജിപ്പുമുണ്ട്. എന്നാൽ തോന്നുന്ന കാര്യങ്ങൾ ലോകത്തോട് പറയാൻ ചിത്രകാരന് ധൈര്യമുണ്ട് (അതു ശരിയാണെങ്കിലും തെറ്റാണെങ്കിലും) എന്നതിൽ സന്തോഷമുണ്ട്.

ഈ കേസിൽ അതിശക്തനായ വേട്ടക്കാരൻ ഒരു പീറ പാവം എലിയേ യന്ത്രത്തോക്ക് വെച്ച് വേട്ടയാടുന്ന ഒരു ഫീലിങ് എനിക്കു വരുന്നു.

ഇങ്ങനെയാണ് ഒരു രാഷ്ട്രീയ നേതാവ് രാഷ്ടീയമായ ഒരു അപവാദപ്രചരണത്തെ നേരിടെണ്ടത് എന്നു ശിഷ്യഗണങ്ങളുടെ ഈ കോലാഹലത്തിനു ശേഷവും ഞാൻ വിശ്വസിക്കുന്നില്ല. കാരണം പൊതുജനമധ്യത്തിൽ നിൽക്കുന്ന ഒരു നേതാവ്‌ അപകീത്തിക്കേസുകൾ കൊടുത്ത് എതിരാളികളുടെ വായടപ്പിക്കുന്ന രാഷ്ട്രീയ പ്രവർത്തനം അത്ര ശൊഭ നൽകുന്നില്ല!

ഇവിടെ കരുണാകരനും(കേരളത്തിലെ ഏറ്റവും ശക്തനായ അഭ്യന്തരമന്ത്രി) മകനും കേട്ട അപവാദങ്ങളിൽ സ്ത്രീപീഡനവും, പെൺവാണിഭവും അഴിമതിയും എല്ലാം ഉൾപ്പെടുന്നു. എന്നാൽ ആ ആരോപണം പറഞ്ഞു നടന്ന ആരേയും ഇതുവരെ അറസ്റ്റ് ചെയ്തതായി ഞാൻ കേട്ടിട്ടില്ല). അതും ഒരു രാഷ്ട്രീയ പ്രവർത്തനം !

നാട്ടുകാരന്‍ said...

രാഷ്ട്രീയ നേതാക്കൾക്കെതിരേ ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളും വ്യക്തമായ തെളിവുകളോടെ വേണം എന്ന് ഇവിടുത്തെ രാഷ്ടീയക്കാർക്ക് ആർക്കെങ്കിലും പറയാമോ? അതെല്ലാം അപവാദമല്ലേ? അപവാദം പറയുകയും അതു വിശ്വസിപ്പിക്കുകയും ചെയ്യുക എന്നതല്ലേ ഇവിടുത്തെ ഇടത് വലത് രാഷ്ട്രീയം?

ഇതിനു മുൻപത്തെ എന്റെ പോസ്റ്റിൽ കണ്ടതും അപവാദപ്രചരണമല്ലേ? അതിൽ എം.എം ഹസ്സനെ അറസ്റ്റ് ചെയ്യുന്നത് കണ്ടില്ലല്ലോ?

കമ്മ്യൂണിസ്റ്റുകാർ വ്യക്തമായ തെളിവ് കിട്ടാതെ ആർക്കെതിരേയും അപവാദ പ്രചരണം നടത്തില്ല എന്നറിയുന്നതിൽ വളരെ സന്തോഷം !. നമ്മുടെ നാടിന് ഒരു നല്ല ഭാവിയുണ്ടല്ലോ :)

Murali said...

പിന്നെ അതു കേട്ടപ്പോള്‍ ആരാണു അസഹിഷ്ണുവായത്?നിലവിലുള്ള നിയമങ്ങള്‍ക്കനുസരിച്ച് കേസു കൊടുത്തു.അതു ഒരു വ്യക്തിയുടെ അവകാശമാണ്.”അപവാദം” ഉണ്ടാക്കിയവന്മാരെ പോലീസ് പൊക്കുകയും ചെയ്തു..അത്രേ ഉള്ളൂ..ഇനി അവരെ എന്തു ചെയ്യണമെന്ന് പോലീസും പരാതിക്കാരനും കോടതിയും ഒക്കെ തീരുമാനിക്കട്ടെ..താങ്കളെന്തിനു അതു കേട്ട പാടെ ഇത്ര അസഹിഷ്ണുവാകുന്നു?

അതുതന്നെയാണ് പിണറായി ഭക്തരോട് ചോദിക്കുവാനുള്ളത്. പിണറായിക്കെതിരെ കേസുകൊടുത്തപ്പോള്‍ (ലാവലിന്‍) എന്തിനിത്ര അസഹിഷ്ണുതകാണിക്കുന്നു? കേസെടുത്തതും, പ്രോസിക്യൂഷന് അനുമതികൊടുത്തതും നിയമവിധേയമായിത്തന്നെയല്ലേ? അപ്പോള്‍പിന്നെ ഗവര്‍ണ്ണറുടെ കോലം കത്തിച്ചതെന്തിന്? നമുക്ക് ഒരുനീതിയും നിയമവും, മറ്റെല്ലാവര്‍ക്കും വേറൊരു നിയമവു നീതിയും അല്ലേ?

നിയമത്തെയും നീതിന്യായവ്യവസ്ഥയെയും ആണയിട്ട് പിണറായി ഭക്തര്‍ ഇതിനെ ന്യയീകരിക്കുന്നത് കാണുമ്പോള്‍ ഓക്കാനം വരുന്നു.

Murali said...

പിണറായിയെ അനുകൂലിക്കുന്നവര്‍ കുരുണാകരനും മുരളിക്കും വേണ്ടി ആത്മരോഷം കൊള്ളണോ?
:)


അത്രേയുള്ളൂ... അതായത് പിണറായി ഭക്തരെ ഭരിക്കുന്ന അടിസ്ഥാന വികാരം പിണറായി ഭക്തിയാണ്, അല്ലാതെ നിയമത്തോടും നീതിന്യായവ്യവസ്ഥയോടും ഉള്ള ആദരവല്ല. നിയമം തങ്ങള്‍ക്കെതിരാകുമ്പോള്‍ അതിനെ അവഹേളിക്കാനും ചവറ്റുകുട്ടയിലെറിയാനും ഇക്കൂട്ടര്‍ മടിക്കുകയില്ലെന്ന് ലാവലിന്റെ കാര്യത്തില്‍ നാം കണ്ടാതാണല്ലോ.

നാട്ടുകാരന്‍ said...

ഇനി കാണാനിരിക്കുന്നത് ഇതൊന്നുമല്ല,
പിണറായി കേസിൽ പ്രതിയായപ്പോൾ ഉണ്ടായ നടപടിക്രമം തന്നെയാണോ സമത്വവും സോഷിയലിസവും അവകാശപ്പെടുന്ന നാ‍ട്ടിൽ ഈ ഭീകരന്മാർക്കെതിരേ നടക്കാൻ പോകുന്നത് എന്നറിയാനുണ്ട്.

ഇതുവരെ കണ്ടതിൽ നിന്നും ഒരു കരിദിനമെങ്കിലും അഘോഷിക്കാനുള്ള അവസരം ഈ ഭീകരന്മാർ തുലച്ചുകളഞ്ഞു !

അങ്ങനെ നമുക്കെല്ലാം സോഷിയലിസം (തുല്ല്യത) കളിയാടുന്നത് ഉടൻ തന്നെ കാണാം (മധ്യസ്ഥത വിജയിച്ചില്ലെങ്കിൽ).

Anonymous said...

ഐയീ...
എന്തൂട്ടാടാ നാട്ടാരാ; എന്നെ തെറി വിളിച്ചേ തെറി വിളിച്ചേന്നും പുലമ്പി ഓളിടണേ !!!
ദ് ക്കെ ഒരു തമാശായിട്ടെടുക്കെന്റെ നാട്ടാരോ..
ഇതു പോലും നേരിടാൻ കെല്പില്ലാത്ത നീയാണോടാ പിണറായിയെ വിമർശിക്കാൻ ഇറങ്ങീക്കണത്.


നീ എന്തൂട്ടാടാ ശവീ പറഞ്ഞേ.. നുമ്മന്റെ അഡ്രെസ്സ് പൊക്കീട്ട്ണ്ടന്നാ.
കുടുമ്പം വരെ കലക്കാനുള്ള സാഫ്റ്റ്വെയറു പുള്ളകളൊള്ള നാട്ടിലാണോടേയ്
അഡ്രെസ്സ് കാട്ടി നീ പേടിപ്പിക്കാൻ നോക്കണത്..
ടെയ് അപ്പീ.
ഇതു മറ്റൊരു പുലീടെ അടിച്ചു മാറ്റിയ അഡ്രെസ്സാ.
മ്വാൻ പോയി ഒരു സർവത്തും കുടിച്ചിട്ടൊന്നുഷാറാക്
എന്നിട്ടീ പുലീനേം കണ്ടുപിടിക്ക്..

നാട്ടുകാരന്‍ said...

ഈ വൈതാളികരും അവതാളികരുമെല്ലാം കൂടി നമ്മളെ ചിരിപ്പിച്ചുകൊല്ലുമല്ലോ ഈശ്വരന്മാരേ :)

ഇതൊന്നു നോക്കിക്കേ........

മണിഷാരത്ത്‌ said...

നാട്ടുകാരാ....
ഇമെയില്‍ അയച്ചവരും അതു ഫോര്‍വേര്‍ഡ്‌ ചെയ്തവരും കുഞ്ഞുകുട്ടികളല്ലല്ലോ ..അവര്‍ക്ക്‌ വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നെന്ന് വ്യക്തം.അത്‌ നിരുപദ്രവമായ സംഗതിയോന്നുമല്ലായിരുന്നു.ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയെന്ന ഉദ്ദേശം തന്നെയായിരുന്നു.എം.എം.ഹസ്സന്‍ മാപ്പെഴുതിക്കൊടുത്ത്‌ കേസ്സില്‍ നിന്നും തലയൂരിയത്‌ ജനം കണ്ടല്ലോ?അപവാദ പ്രചരണത്തിനെതിരെ നീയമനടപടി സ്വീകരിക്കുവാന്‍ ഏതു ഇന്‍ഡ്യന്‍ പൗരനും അവകാശമുണ്ട്‌.പിണറായിക്കുമാത്രം അതു പാടില്ലന്ന് പറയുന്നതിലെന്ത്‌ യുകതി.?.....ഇല്ലാത്ത നിയമത്തിന്റെ പേരിലല്ലല്ലോ നടപടി.പിന്നെന്തിന്‌ ഇത്ര അസഹിഷ്ണുത.?.

Sabu Kottotty said...

പിണറായിയ്ക്ക് നീതി നിഷേധിയ്ക്കുന്നത് ശരിയല്ല. ആരായാലും ഏതു കുറ്റത്തിനായാലും കുറ്റം ചെയ്തവര്‍ ശിക്ഷിയ്ക്കപ്പെടണം. പക്ഷേ പിണറായിയുടെ വീടെന്നു പറഞ്ഞ ചിത്രം കണ്ടപ്പോള്‍ ജനമതു വിശ്വസിച്ചെങ്കില്‍ അദ്ദേഹത്തിന്റെ സമൂഹത്തിലെ നില അത്രയ്ക്ക് ഉയര്‍ന്നതായിരിയ്ക്കണമല്ലോ...!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഈ പിണറായി വിജയന്റേയും അയാളുടെ ശിങ്കിടികളായ പാര്‍ട്ടിക്കാരുടേയും ഒരു കാര്യം..ദേ നോക്കിക്കേ...“നിഷ്കളങ്ക“രായ കുട്ടികളേയും സൈബര്‍ നിയമത്തില്‍ പെടുത്തിയിരിക്കുന്നു...

ഈ കമ്മ്യൂണിസ്റ്റുകാരെ തല്ലിക്കൊല്ലേണ്ടേ...??

മാതൃഭൂമിയിലെ വാര്‍ത്ത

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഈ പിണറായി വിജയന്റേയും അയാളുടെ ശിങ്കിടികളായ പാര്‍ട്ടിക്കാരുടേയും ഒരു കാര്യം..ദേ നോക്കിക്കേ...“നിഷ്കളങ്ക“രായ കുട്ടികളേയും സൈബര്‍ നിയമത്തില്‍ പെടുത്തിയിരിക്കുന്നു...

ഈ കമ്മ്യൂണിസ്റ്റുകാരെ തല്ലിക്കൊല്ലേണ്ടേ...??

മാതൃഭൂമിയിലെ വാര്‍ത്ത

Anonymous said...

ഇ.എം.എസ്, എ.കെ.ജി , നായനാർ എന്നിവർക്കെതിരേ ഇങ്ങനെ ഒരു ആരോപണം വന്നിരുന്നു എങ്കിൽ ജനം അതു വിശ്വസിക്കുമോ?

*************************

undairunallo....thangal pazhaya kalathullavarodonnu chodiku...keralathile palarum athu vishvasekukayum electionukalil athu pathefalikukayum cheythu...illairunenkil keralam tudarchayaye cpm barekanamaairunallo

നാട്ടുകാരന്‍ said...

പുതിയ പോസ്റ്റ് വായിക്കൂ.......
കോഴിക്കോട് പെരുവണ്ണാമൂഴി പള്ളിയില്‍ അത്ഭുതം !

Anonymous said...

]nWdmbn hnPb³ hoSp hbçì­¦n AXp kz´w ss]k sIm­bncn¡Ww AÃmsX tIcft¯ hnän«pÅ ss]k sIm­mbncn¡êXv.